Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:02 AM GMT Updated On
date_range 21 Nov 2017 5:02 AM GMTപട്ടികജാതിക്കാരനെ മർദിച്ചെന്ന പരാതിയിൽ നടപടിയില്ലെന്ന്
text_fieldsbookmark_border
കൊച്ചി: തന്നെ മർദിച്ച സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസിൽനിന്ന് നീതി ലഭിക്കുന്നില്ലെന്ന് പരാതിക്കാരൻ ഇ.കെ. ഉണ്ണി വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മാസം 30നാണ് ബൈക്കിൽ ലിഫ്റ്റ് നൽകിയില്ലെന്നുപറഞ്ഞ് വൈപ്പിൻ വളപ്പ് കടപ്പുറം അഞ്ചങ്ങാടിയിൽ െവച്ച് ഒരാൾ മർദിച്ചത്. മർദനത്തിൽ കേൾവിക്ക് തകരാറ് പറ്റി. പോക്കറ്റിൽ കിടന്ന 7740 രൂപയും റിസ്റ്റ് വാച്ചും എടുത്തുകൊണ്ടുപോവുകയും മൊബൈൽ ഫോൺ എറിഞ്ഞുടക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിക്കെതിരെ അടിപിടി എന്ന നിസ്സാര വകുപ്പാണ് ചേർത്തിയിരിക്കുന്നത്. ഞാറക്കൽ എസ്.െഎക്കും സി.െഎ, എസ്.പി, ഡിവൈ.എസ്.പി, െഎ.ജി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകിയിട്ടും പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള നീതി തനിക്ക് നിഷേധിക്കപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല സിറ്റി പൊലീസ് പട്ടികജാതി-വർഗ അതിക്രമ നിരോധന നിയമം വിജിലൻസ് മോണിറ്ററിങ് കമ്മിറ്റി അംഗം പി.കെ. ബാഹുലേയൻ, സംസ്ഥാന ഹരിജൻ സമാജം രക്ഷാധികാരി എം.കെ. കുഞ്ഞോൻ എന്നിവർ പെങ്കടുത്തു. പട്ടികജാതിക്കാരനാണെന്ന ബോധ്യത്തോടെയല്ല ഉണ്ണിക്കുനേരെ മർദനം ഉണ്ടായതെന്നും സംഭവത്തിൽ ഇൗ നിയമം അനുസരിച്ച് കേസെടുക്കാൻ സാധിക്കില്ലെന്നും ഞാറക്കൽ എസ്.െഎ രഗീഷ് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. മർദനത്തിൽ ഉണ്ണിക്ക് പരിക്കൊന്നുമില്ലായിരുന്നുവെന്നും നിസ്സാര കേസായതിനാലാണ് നിസ്സാര വകുപ്പുകൾ ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Next Story