Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 11:08 AM IST Updated On
date_range 10 Nov 2017 11:08 AM ISTചെമ്പിരിക്ക ഖാദിയുടെ മരണം: പുതിയ വെളിപ്പെടുത്തലിൽ റിപ്പോർട്ട് നൽകണമെന്ന് കോടതി
text_fieldsbookmark_border
കൊച്ചി: ചെമ്പിരിക്ക-മംഗളൂരു ഖാദിയായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശം. സി.ബി.െഎ സമർപ്പിച്ച അന്തിമ റിപ്പോർട്ട് സ്വീകരിക്കണമോ എന്ന് തീരുമാനിക്കാൻ കേസ് പരിഗണിച്ചപ്പോഴാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇൗ നിർദേശം നൽകിയത്. കേസ് ഇൗ മാസം 22ന് വീണ്ടും പരിഗണിക്കും. അന്വേഷണത്തില്‍ പാളിച്ചയുണ്ടെങ്കില്‍ കോടതിക്ക് അത് നിരീക്ഷിക്കാൻ അധികാരമുണ്ടെന്ന് 2008ൽ സുപ്രീംകോടതി ഒരുവിധിയില്‍ പ്രതിപാദിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. കേസിൽ കക്ഷിചേർന്ന ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള പ്രസിഡൻറ്് ഉമര്‍ ഫാറൂഖ് തങ്ങളാണ് കൂടുതൽ വിവരം കൈമാറാനുണ്ടെന്ന് കോടതിയെ അറിയിച്ചത്. ഖാദിയുടെ മരണവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ ആദൂര്‍ സ്വദേശി അഷ്റഫ് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ തന്നോട് നടത്തിയിട്ടുണ്ടെന്നും തെളിവുകളും രേഖകളും തെൻറ കൈയിലുണ്ടെന്നുമാണ് ഉമർ ഫാറൂഖ് കോടതിയെ അറിയിച്ചത്. ഇതിെൻറ നിജസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് കോടതി സി.ബി.െഎക്ക് നിർദേശം നൽകിയത്. ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം 2010 ഫെബ്രുവരി 15 നാണ് ഖാദിയുടെ മൃതദേഹം കെണ്ടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story