Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2017 11:09 AM IST Updated On
date_range 1 Nov 2017 11:09 AM ISTവിഴിഞ്ഞം കമീഷന്‍ പ്രവര്‍ത്തനം തുടങ്ങി; റിപ്പോർട്ട് ആറ് മാസത്തിനകമെന്ന് അധ്യക്ഷൻ
text_fieldsbookmark_border
കൊച്ചി: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കുന്ന ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ കമീഷന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം പനമ്പിള്ളി നഗറിലെ ഹൗസിങ് ബോര്‍ഡ് കെട്ടിടത്തിലാണ് ഓഫിസ്. നേരേത്ത സോളാർ കമീഷൻ ഒാഫിസാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നതടക്കം സി.എ.ജി റിപ്പോര്‍ട്ടിലെ എല്ലാ കാര്യവും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 15നുള്ളില്‍ ഒരു സിറ്റിങ്കൂടി നടത്താനും കമീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കമീഷെൻറ ആദ്യ സിറ്റിങ്ങിൽ നടപടികൾ ചർച്ച ചെയ്തു. അധ്യക്ഷന് പുറമെ കമീഷൻ അംഗങ്ങളായ മുന്‍ കേന്ദ്ര ഷിപ്പിങ് സെക്രട്ടറി കെ. മോഹന്‍ദാസും മുന്‍ ഡെപ്യൂട്ടി അക്കൗണ്ടൻറ് ജനറല്‍ പി.ജെ. മാത്യുവും പങ്കെടുത്തു. കമീഷന് മുന്നില്‍ തെളിവുകളും വിവരങ്ങളും സമർപ്പിക്കാൻ താൽപര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ച് ഉടൻ വിജ്ഞാപനമുണ്ടാകും. തുടർന്ന് ഒരുമാസത്തിനുള്ളില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമീഷനുമുമ്പാകെ അവതരിപ്പിക്കാം. കക്ഷിചേരാനും തെളിവുകള്‍ സമര്‍പ്പിക്കാനും ഇൗ ഘട്ടത്തിൽ അവസരമുണ്ടാകും. കമീഷൻ പരിശോധിച്ചശേഷം ആവശ്യമായവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തി വിസ്തരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story