Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2017 2:25 PM GMT Updated On
date_range 28 May 2017 2:25 PM GMTആലാ, മുളക്കുഴ പഞ്ചായത്തുകളിൽ അനധികൃത മണ്ണെടുപ്പ്; നാട്ടുകാർ പ്രതിഷേധത്തിൽ
text_fieldsbookmark_border
ചെങ്ങന്നൂർ: ആലാ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉൾപ്പെട്ട ചമ്മത്തുംമുക്ക്, പാട്ടത്തുംപടി, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവക്ക് സമീപം മലകളിടിച്ച് മണ്ണെടുപ്പ് തകൃതിയായി. ഒരുവ്യക്തിയുടെ അരയേക്കറിലധികം വരുന്ന പുരയിടത്തിലാണ് അനധികൃത മെണ്ണടുക്കൽ നടക്കുന്നത്. നേരത്തേ ഈ ഭാഗത്തോട് ചേർന്നുകിടക്കുന്ന മുളക്കുഴ പഞ്ചായത്തിലെ പലഭാഗത്തും ഏക്കറുകണക്കിന് വരുന്ന മലമണ്ണ് കടത്തിയിരുന്നു. ഇത് ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണി ഉയർത്തുകയും അതിരൂക്ഷ കുടിവെള്ളക്ഷാമത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇടയാക്കുകയും ചെയ്തു. ഇതിനിടെയാണ് വീണ്ടും ഇവിടെനിന്ന് രാപകൽ ഭേദമന്യേ ടിപ്പർലോറികളിൽ മണ്ണ് കടത്തുന്നത്. ഇതുമൂലം ചമ്മത്തുംമുക്ക് കനാൽ ജങ്ഷൻ, കുതിരവട്ടം, നാലുമുക്ക് റോഡ് തകർന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ പൊലീസ്, റവന്യൂ അധികാരികൾക്ക് പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആരോപണമുണ്ട്. കടുത്ത വേനൽവറുതിക്ക് അൽപം ശമനമുണ്ടായെങ്കിലും ഇവിടങ്ങളിൽ കുടിവെള്ളക്ഷാമം നിലനിൽക്കുന്നു. സർക്കാറിെൻറ ജലവിതരണത്തെ ആശ്രയിച്ചാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് ജനം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story