Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2017 4:25 PM GMT Updated On
date_range 18 May 2017 4:25 PM GMTവല്ലം-മുടിക്കൽ കടത്തുകടവ് പാലം തുരുെമ്പടുത്ത് നശിക്കുന്നു
text_fieldsbookmark_border
പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയും വാഴക്കുളം പഞ്ചായത്തും ബന്ധിപ്പിക്കാൻ പണികഴിപ്പിച്ച ഇരുമ്പ് പാലം തുരുമ്പെടുത്ത് നശിക്കുന്നു. കാൽനടക്കാരും ഇരുചക്ര യാത്രക്കാരുമുൾെപ്പടെ ദിനേന നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന വല്ലം-മുടിക്കൽ കടത്തുകടവ് പാലമാണ് തുരുമ്പെടുത്തത്. മൂന്നുവർഷം മുമ്പാണ് നഗരസഭ 15 മീറ്റർ നീളത്തിലും മൂന്നടി വീതിയിലും പാലം പണി കഴിപ്പിച്ചത്. പൈലിങ് തൂണിൽ നിർമിച്ച പാലം ഇളകുന്നതിനാൽ സാഹസികമായാണ് യാത്ര. ഒരുവശത്തെ റോഡ് 50 മീറ്ററോളം ഇടിഞ്ഞിട്ടുണ്ട്. തൂണുകളുടെ ചുറ്റുമുള്ള കരിങ്കൽ ഭിത്തിയിലെ കല്ലുകൾ ഇളകുന്നതും ബലക്ഷയമുണ്ടാക്കുന്നു. റോഡ് കരിങ്കൽ കെട്ടി സംരക്ഷിച്ചില്ലെങ്കിൽ പാലത്തിെൻറ നിലനിൽപിനെ ബാധിക്കും. പെരുമ്പാവൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുംവിധം വലിയ പാലമാണ് വിഭാവനം ചെയ്തിരുന്നത്. ഇതിനുള്ള വീതിയിലാണ് ഇരുവശവും കെട്ടിയത്. കെ.പി. ധനപാലൻ എം.പിയായിരുന്ന സമയത്ത് തയാറെടുപ്പും നടത്തിയതാണ്. പിന്നീട് പാതിവഴിയിൽ നിലക്കുകയായിരുന്നു. ഇതിന് ശേഷമാണ് നഗരസഭ കാൽനടക്കാർക്കും ചെറുവാഹനങ്ങൾക്കും പ്രയോജനമാകുംവിധത്തിൽ ഇരുമ്പ് പാലം നിർമിച്ചത്. എന്നാൽ, പാലം ചെറുതായതിനാൽ വേണ്ടത്ര പ്രയോജനം ചെയ്തില്ല. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രി പാലത്തിൽനിന്ന് മാലിന്യം തോട്ടിലേക്ക് വലിച്ചെറിയുന്നതായി നാട്ടുകാർ പറയുന്നു. തോട്ടിലെ വെള്ളം ഒഴുകിയെത്തുന്നത് പെരിയാറ്റിലേക്കാണ്. പാലം പുനർനിർമിച്ച് ഗതാഗത യോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story