Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2017 10:54 AM GMT Updated On
date_range 14 May 2017 10:54 AM GMTമില്ലുങ്കൽ കനാൽ രോഗവാഹിയായി: കീച്ചേരിയിൽ ഡെങ്കിപ്പനി പടരുന്നു
text_fieldsbookmark_border
കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി അടക്കം നൂറുകണക്കിനാളുകൾക്ക് പകർച്ചപ്പനി. കാഞ്ഞിരമറ്റം മില്ലുങ്കൽ കനാൽ പ്രധാന കൊതുക് പ്രജനനകേന്ദ്രമായി മാറിയിരിക്കുകയാണ്. ആരോഗ്യവകുപ്പ് അധികൃതർ അടിയന്തരമായി ഇടെപട്ടില്ലെങ്കിൽ കൂടുതൽപേർക്ക് പകർച്ചപ്പനി പിടിപെടും. പലരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിനേന നൂറുകണക്കിനാളുകളാണ് ചികിത്സ തേടിയെത്തുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ഡെങ്കിപ്പനി ബാധിച്ച് ഒരാൾ മരിച്ചിരുന്നു. എന്നാൽ, ഡെങ്കിപ്പനിയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. പലതവണകളായി മില്ലുങ്കൽ തോട് ശുചീകരിച്ചെങ്കിലും വീണ്ടും ഇവിടെ മാലിന്യം തള്ളുകയാണ്. കാഞ്ഞിരമറ്റം-പാലകുന്ന് റോഡിെൻറ വശത്തുള്ള കനാലിെൻറ കൈവഴി ചീഞ്ഞഴുകുകയാണ്. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽനിന്ന് മാലിന്യം തള്ളുകയും ദുർഗന്ധം വമിക്കുകയുമാണ്. പനിക്കെതിരെ പ്രചാരണ കോലാഹലങ്ങൾ നാടുനീളെ നടക്കുേമ്പാൾ രോഗബാധിതരുടെ എണ്ണം ദിനേന കൂടിവരുന്ന സ്ഥിതിയുമുണ്ട്. ജില്ല ഭരണകൂടം അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ ഭീതി അകറ്റാൻ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story