Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2017 2:28 PM GMT Updated On
date_range 13 May 2017 2:28 PM GMTദുരിതാശ്വാസനിധി സബ് കമ്മിറ്റി രൂപവത്കരണം അലസിപ്പിരിഞ്ഞു
text_fieldsbookmark_border
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ ദുരിതാശ്വാസനിധിയിലേക്കുള്ള സബ് കമ്മിറ്റി രൂപവത്കരണം തർക്കത്തെത്തുടർന്ന് പിരിഞ്ഞു. വെള്ളിയാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗമാണ് ബഹളം മൂലം പിരിഞ്ഞത്. യോഗത്തിൽ ആദ്യ അജണ്ടയായി സബ് കമ്മിറ്റി രൂപവത്കരണം ചർച്ചക്കെത്തിയപ്പോൾ സബ്കമ്മിറ്റിയില്‍ തങ്ങളുടെ പ്രതിനിധിയെകൂടി ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് ഭരണപക്ഷമായ യു.ഡി.എഫ് തള്ളിയതാണ് യോഗം അലസിപ്പിരിയാന്‍ ഇടയാക്കിയത്. മൂന്നംഗ കമ്മിറ്റി രൂപവത്കരിക്കാനാണ് തീരുമാനം. പ്രസിഡൻറിന്ും സെക്രട്ടറിക്കും പുറമെ ഒരാളെകൂടി ഉള്‍പ്പെടുത്തലാണ് പതിവ്. ഈ സ്ഥാനത്തേക്ക് ഭരണപക്ഷം ലീഗിലെ കെ.ബി. ഇബ്രാഹിമിെൻറ പേരാണ് മുന്നോട്ടുവെച്ചത്. 22 അംഗ സമിതിയില്‍ യു.ഡി.എഫിന് 13 സീറ്റുണ്ട്. ഇതില്‍ കോണ്‍ഗ്രസിന് ഏഴും ലീഗിന് ആറുമാണുള്ളത്. ഇതുകൊണ്ടുതന്നെ ലീഗിനെ പരിഗണിക്കണമെന്നാണ് കോണ്‍ഗ്രസ് തീരുമാനം. മുന്‍കാലങ്ങളിലും ഇതായിരുന്നു രീതി. അടുത്ത കമ്മിറ്റിയില്‍ വിയോജനക്കുറിപ്പോടെയാണെങ്കിലും സബ് കമ്മിറ്റി രൂപവത്കരിക്കാനാണ് യു.ഡി.എഫ് നീക്കം. എന്നാൽ, ഒമ്പത് അംഗങ്ങളുള്ള പ്രതിപക്ഷ നിരയില്‍നിന്ന് ഒരംഗത്തെ പരിഗണിക്കണമെന്ന ആവശ്യം നിരാകരിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിക്കുകയായിരുന്നെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തി. ഭരണപക്ഷ അംഗങ്ങള്‍ കമ്മിറ്റി ബഹിഷ്കരിക്കുന്നത് അപൂര്‍വമാണ്. സഹായ വിതരണം വൈകിപ്പിക്കുന്നതിനുള്ള നീക്കമാണിത്. ഇത്തരം നടപടിയെ നിയമപരമായും രാഷ്ട്രീയമായും ചെറുക്കുമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. എന്നാൽ, മൂന്നംഗങ്ങളാണ് ഭൂരിപക്ഷമുള്ളതിനാലാണ് യു.ഡി.എഫിലെ ഘടകകക്ഷിയായ ലീഗിെൻറ ഒരംഗത്തെ ഇതിലേക്ക് നോമിനേറ്റ് ചെയ്തതെന്നാണ് ഭരണകക്ഷി നേതൃത്വത്തിെൻറ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story