Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആകാശത്തൊട്ടിലേറി...

ആകാശത്തൊട്ടിലേറി കാടിെൻറ മക്കൾ

text_fields
bookmark_border
ടുമ്പാശ്ശേരി: കാനനഭംഗിയിൽ ജീവിച്ച അവർ നഗരത്തിെൻറ വലുപ്പംകണ്ട് അന്തംവിട്ടു. കൂറ്റൻ കപ്പലും ലുലുമാളിലെ വ്യാപാരമേളയും വണ്ടർലായിലെ വിനോദ അദ്ഭുതങ്ങളും കണ്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയപ്പോൾ 38 ആദിവാസി വിദ്യാർഥികൾ ശരിക്കും അദ്ഭുതം കൂറി. മൂന്നുദിവസത്തെ കൊച്ചി സന്ദർശനത്തിനുശേഷം കണ്ണൂരിേലക്ക് മടങ്ങാനാണ് ആറളം ഫാം സ്കൂളിലെ വിദ്യാർഥികൾ നെടുമ്പാശ്ശേരിയിലെത്തിയത്. വിമാനത്താവളത്തിെൻറ പ്രൗഢി കണ്ട് ഓരോരുത്തരും കണ്ണുമിഴിച്ചു. കണ്ണൂർ ജില്ലയിൽ നടപ്പാക്കിയിട്ടുളള വാത്സല്യം പദ്ധതിയുടെ ഭാഗമായാണ് ഇവർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയത്. 20 പെൺകുട്ടികളും 18 ആൺകുട്ടികളുമുൾപ്പെടുന്നതാണ് സംഘം. രണ്ട് രക്ഷിതാക്കളും നാല് അധ്യാപകരും കൂടെയുണ്ട്. ജീവനക്കാർ, വിമാനത്താവളത്തിലെത്തുന്നവർ പാലിക്കേണ്ട നടപടിക്രമം വിവരിച്ചപ്പോൾ പലരും അത് ഡയറിയിൽ കുറിച്ചിട്ടു. തോക്കേന്തിയെ സി.ഐ.എസ്.എഫുകാരെ കണ്ടപ്പോൾ പലരും അവരെ ഹസ്തദാനം ചെയ്തു. ആദ്യമായാണ് ഇവരിൽ പലരും അർധസൈനികരെ കാണുന്നത്. വിമാനത്താവളത്തിലെ ആൾക്കൂട്ടത്തെ കണ്ടപ്പോൾ ഇവരിൽ പലർക്കും സംശയം, ഇത്രയേറെ ആളുകൾ ഒരു ദിവസം വിമാനയാത്ര നടത്തുമോ? ഇവിടെനിന്ന് ഒരു ദിവസം 150 ഓളം വിമാനങ്ങൾ പറന്നുയരുമെന്ന് പറഞ്ഞപ്പോൾ റോഡിനെക്കാൾ തിരക്കായിരിക്കുമോ ആകാശത്തെന്ന കുസൃതിച്ചോദ്യമായിരുന്നു ഒരു വിദ്യാർഥിക്ക്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story