Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2017 8:01 PM IST Updated On
date_range 11 May 2017 8:01 PM ISTഎൻട്രൻസ് കോച്ചിങ്ങിെൻറ പേരിൽ തട്ടിപ്പ്
text_fieldsbookmark_border
കിഴക്കമ്പലം: ഐ.ഐ.ടി, മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകളിൽ വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കാമെന്ന ഉറപ്പിൽ പരിശീലന ക്ലാസുകൾ നടത്താൻ ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ്. ഇവർക്കെതിരെ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ആരോപണം. മാസങ്ങൾക്കുമുമ്പ് കിഴക്കമ്പലം, മോറക്കാല എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെയാണ് സംഘം കബളിപ്പിച്ചതായി പരാതി ഉയർന്നത്. ഓരോരുത്തരിൽനിന്ന് 10,000- 50,000 രൂപ വരെ വാങ്ങിയിട്ടുണ്ടത്രെ. ഉന്നത വിദ്യാഭ്യാസത്തിന് കുട്ടികളെ പ്രാപ്തരാക്കാമെന്ന് വാഗ്ദാനം നൽകി യു.പി, ഹൈസ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് സ്കൂളുകളിൽ ടാലൻറ് പരീക്ഷ നടത്തുകയാണ് സംഘത്തിെൻറ രീതി. കുട്ടികൾ പരീക്ഷ വിജയിച്ചെന്ന് അറിയിച്ച് പരിശീലനം നൽകാൻ ലക്ഷങ്ങൾ ആവശ്യപ്പെടുകയാണ് പതിവ്. അവധി ദിവസങ്ങളിലും വെക്കേഷനുകളിലും പരിശീലന ക്ലാസുകൾ നടത്തുമെന്നറിയിച്ച് ഫോണിൽ സന്ദേശം അയക്കും. ആദ്യകാലങ്ങളിൽ ഭംഗിയായി നടക്കുന്ന പരിശീലന ക്ലാസുകൾ പിന്നീട് നാമമാത്രമാകും. ക്ലാസുകൾ വേണ്ടത്ര പ്രയോജനകരമല്ലെന്ന് കുട്ടികളും പറയുന്നു. ഈ അവധിക്കാലത്ത് ക്ലാസ് നടക്കാത്തത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നുള്ള മാതാപിതാക്കളുടെ അേന്വഷണത്തിന് ഭീഷണിയായിരുന്നു മറുപടി. കബളിപ്പിക്കപ്പെട്ട ഇരുപതോളം പേർ കുന്നത്തുനാട് പൊലീസിൽ പരാതി നൽകി. എന്നാൽ, ഇതുവരെ നടപടിയെടുത്തിട്ടില്ല. എറണാകുളം വളഞ്ഞമ്പലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ റാക്കറ്റാണ് സംഘത്തിനുപിന്നിലെന്ന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story