Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2017 12:13 PM GMT Updated On
date_range 9 May 2017 12:13 PM GMTലൈസൻസില്ലാതെ കള്ളുഷാപ്പ് പ്രവർത്തിച്ചത് അഞ്ചുവർഷം; ഒടുവിൽ അടച്ചുപൂട്ടി
text_fieldsbookmark_border
മൂവാറ്റുപുഴ: ലൈസൻസും മറ്റ് രേഖകളുമില്ലാതെ കള്ളുഷാപ്പ് പ്രവർത്തിച്ചത് അഞ്ച് വർഷം. ഒടുവിൽ അധികൃതർ അടച്ചുപൂട്ടി. ആവോലി പഞ്ചായത്തിലെ 13ാം വാർഡിൽപെട്ട മാവിൻചുവട് -നെല്ലിപിള്ളി റോഡിൽ അഞ്ചുവർഷമായി പ്രവർത്തിച്ച ഷാപ്പാണ് തിങ്കളാഴ്ച രാവിലെ പഞ്ചായത്തധികൃതർ അടച്ചുപൂട്ടിയത്. പാർപ്പിട ആവശ്യത്തിനുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഷാപ്പിന് ലൈസൻസുമില്ലായിരുന്നു. പാതയോരത്തെ മദ്യഷാപ്പുകൾക്കെതിരെ സുപ്രീംകോടതി വിധി വന്നതോടെ ഇത് അടച്ചുപൂട്ടിയിരുന്നുവെങ്കിലും അധികം താമസിക്കാതെ തുറന്നു. ഇതോടെ നാട്ടുകാർ രംഗത്തുവരുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ശനിയാഴ്ച സ്റ്റോപ് മെമ്മോ കൊടുത്ത അധികൃതർ തിങ്കളാഴ്ച രാവിലെ എത്തി അടച്ചുപൂട്ടി. ഒരു വിധ ലൈസൻസുമില്ലാതെ അധികൃതരുടെ മൂക്കിന് മുന്നിൽ അനധികൃത മദ്യശാല പ്രവർത്തിച്ചത് എങ്ങനെയെന്ന ആശ്ചര്യത്തിലാണ് നാട്ടുകാർ.
Next Story