Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2017 4:21 PM IST Updated On
date_range 15 March 2017 4:21 PM ISTറേഷൻ മുൻഗണന പട്ടികയിൽ അപാകത: ജനരോഷം ശക്തമാകുന്നു
text_fieldsbookmark_border
പറവൂർ: ഭക്ഷ്യസുരക്ഷ പദ്ധതി നടപ്പാക്കുന്നതിെൻറ ഭാഗമായി താലൂക്ക് സിവിൽ സപ്ലൈസ് അധികൃതർ തയാറാക്കിയ റേഷൻ മുൻഗണന പട്ടികക്കെതിരെ ജനരോഷം ശക്തമാകുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെയാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. പുതിയ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ഇടം ലഭിക്കാത്ത നൂറുകണക്കിന് കാർഡ് ഉടമകൾ നിത്യേന താലൂക്ക് സപ്ലൈ ഓഫിസുകൾ കയറി ഇറങ്ങുകയാണ്. മൂന്നു മാസം മുമ്പ് പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ വ്യാപക ക്രമക്കേട് ഉണ്ടായതിനെ തുടർന്ന് സർക്കാർ നിർേദശപ്രകാരമാണ് സിവിൽ സൈപ്ലസ് പുതിയ പട്ടിക തയാറാക്കിയത്. ഇൗ പട്ടികയിൽ നിലവിലെ ബി.പി.എൽ വിഭാഗക്കാർ ഉൾപ്പെടെയുള്ളവർ ഒഴിവായതായാണ് പരാതി. എന്നാൽ, സാമ്പത്തിക ശേഷിയുള്ള സർക്കാർ ജീവനക്കാർ ഉൾപ്പെടെ കടന്നുകൂടിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പുതിയ പട്ടിക താലൂക്കിലെ പത്തു പഞ്ചായത്തുകളിലും രണ്ട് നഗരസഭയിലും കൈമാറിയെങ്കിലും അംഗീകാരം നൽകിയില്ല. പട്ടിക തള്ളണമെന്നും പുതിയ ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പല പഞ്ചായത്തുകളും കത്ത് നൽകി. ഇതോടെ താലൂക്ക് സപ്ലൈ ഓഫീസ് അധികൃതർ പട്ടിക സംബന്ധിച്ച് എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്. താലൂക്കിൽ തൊണ്ണൂറ്റി ഏഴായിരത്തിൽപരം റേഷൻ കാർഡിൽ മുപ്പത്തിയേഴായിരം ഉടമകളാണ് മുൻഗണന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story