Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2017 9:22 AM GMT Updated On
date_range 22 Jun 2017 9:22 AM GMTകുസാറ്റിന് സ്വന്തം ജലസംഭരണിയായി; പ്രതിവർഷ ലാഭം മുക്കാൽ കോടി
text_fieldsbookmark_border
കൊച്ചി: കുസാറ്റ് കാമ്പസ് ശുദ്ധജല സംഭരണത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമാക്കിയുള്ള കൂറ്റൻ ജലസംഭരണിയുടെ നിർമാണം പൂർത്തീകരിച്ചു. ഇതോടെ കാമ്പസ് നേരിടുന്ന ജലക്ഷാമത്തിന് പരിധിവരെ പരിഹാരം കാണാനാകുമെന്നും കാമ്പസിലെ ജല ഉപയോഗത്തിന് സർവകലാശാല സ്വയംപര്യാപ്തത നേടുമെന്നും രജിസ്ട്രാർ ഡോ. ഡേവിഡ് പീറ്റർ അറിയിച്ചു. 55 സെൻറിൽ ഒരുകോടി എഴുപത്തിയേഴു ലക്ഷം രൂപ മുടക്കി നിർമിച്ച ജലസംഭരണിയുടെ വ്യാസം 47.5 മീറ്റർ ആണ്. മൂന്നു കോടി മുപ്പത്താറുലക്ഷം ലിറ്ററാണ് കുളത്തിെൻറ സംഭരണശേഷി. സർവകലാശാലയിലെ എൻജിനീയറിങ് വകുപ്പ് ടെൻഡർ മുഖേനയാണ് നിർമാണം പൂർത്തീകരിച്ചത്. യു.ജി.സി ധനസഹായത്തോടെ നിർമിച്ച ജലസംഭരണിയുടെ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് കുസാറ്റ് േപ്രാ- വൈസ്ചാൻസലർ ഡോ. കെ. പൗലോസ് ജേക്കബ് നിർവഹിക്കും. വൈസ് ചാൻസലർ ഡോ. ജെ. ലത മുഖ്യാതിഥിയാകും. പ്രതിദിനം ആവശ്യമായ പത്തുലക്ഷം ലിറ്റർ വെള്ളത്തിൽ, രണ്ടുലക്ഷം ലിറ്റർ കുടിവെള്ളത്തിന് മാത്രമേ വാട്ടർ അതോറിറ്റിയെ ആശ്രയിക്കേണ്ടതുള്ളൂവെന്നും അതോടെ ഈ ഇനത്തിൽ പ്രതിവർഷം മുക്കാൽ കോടി രൂപ ലാഭിക്കാനാവുമെന്നുമാണ് സർവകലാശാലയുടെ പ്രതീക്ഷ. വാട്ടർ അതോറിറ്റിയുടെ നിലവിലെ രണ്ട് കണക്ഷനുകളും ബയോടെക്നോളജി വകുപ്പിെൻറ പരിസരത്തുള്ള കുളവും കിണറുകളും ആയിരുന്നു കാമ്പസിലെ പ്രധാന ജലേസ്രാതസ്സുകൾ. അടുത്തിടെവരെ വേനൽക്കാലത്ത് കാമ്പസിൽ രൂക്ഷമായ ജലക്ഷാമം നേരിട്ടിരുന്നു. യു.ഡി.എഫ് നേതൃയോഗം ഇന്ന് കൊച്ചി: യു.ഡി.എഫ് ജില്ല നേതൃയോഗം വ്യാഴാഴ്ച രാവിലെ 10.30ന് ഡി.സി.സി ഓഫിസിൽ ചേരുമെന്ന് യു.ഡി.എഫ് ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story