Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:33 AM GMT Updated On
date_range 21 Jun 2017 9:33 AM GMTഎയർ ഇന്ത്യ വീണ്ടും ചതിച്ചു; ജിദ്ദ യാത്രക്കാർ ഒരു ദിവസത്തിലേറെ വിമാനത്താവളത്തിൽ കുടുങ്ങി
text_fieldsbookmark_border
നെടുമ്പാശ്ശേരി: എയർ ഇന്ത്യ വിമാനം ചതിച്ചതിനെ തുടർന്ന് ഉംറ തീർഥാടകരുൾപ്പെടെ 150ലേറെ യാത്രക്കാർ ഒരുദിവസം മുഴുവൻ വിമാനത്താവളത്തിൽ കഴിയേണ്ടിവന്നു. തിങ്കളാഴ്ച വൈകീട്ട് 5.55ന് ജിദ്ദയിലേക്ക് തിരിക്കേണ്ടിയിരുന്ന എ.ഐ 963 വിമാനമാണ് പുറപ്പെടാനൊരുങ്ങുമ്പോൾ തകരാറിലായത്. രാവിലെ ഏഴു മുതൽ നെടുമ്പാശ്ശേരിയിൽ പാർക്ക് ചെയ്തിരുന്ന വിമാനം നേരേത്ത പരിശോധിക്കേണ്ടതായിരുന്നുവെന്ന വാദവുമായി യാത്രക്കാരിൽ ചിലർ ഒച്ചപ്പാടുണ്ടാക്കി. പകരംസംവിധാനമുണ്ടാക്കാതെ വിമാനത്തിൽനിന്ന് ഇറങ്ങില്ലെന്നും ഇവർ വാശിപിടിച്ചു. മണിക്കൂർ പിന്നിട്ടിട്ടും ഇവർ ഇറങ്ങാതെവന്നതിനെ തുടർന്ന് അധികൃതർ പൊലീസിെൻറ സഹായം തേടി. പൊലീസ് അനുനയിപ്പിച്ച് യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കി ഹോട്ടലിലേക്ക് മാറ്റി. തകരാർ വലുതായതിനാൽ പകരം മുംബൈയിൽനിന്ന് പാർട്സ് എത്തിക്കേണ്ടിയിരുന്നു. പാർട്സ് എത്തിയത് ചൊവ്വാഴ്ച ഉച്ചയോടെ മാത്രമാണ്. തകരാർ പരിഹരിച്ച് രാത്രിയോടെയാണ് വിമാനം പുറപ്പെട്ടത്. വിമാനം തകരാറിലായാൽ യഥാസമയം പകരം സംവിധാനമുണ്ടാക്കാൻ എയർ ഇന്ത്യ തയാറാകാത്തതാണ് പലപ്പോഴും യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമാക്കുന്നത്.
Next Story