Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2017 9:55 AM GMT Updated On
date_range 20 Jun 2017 9:55 AM GMT'ഹയർ സെക്കൻഡറി മേഖലയെ തകർക്കാൻ ഗൂഢശ്രമം '
text_fieldsbookmark_border
കായംകുളം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി കോടികൾ ചെലവഴിക്കുന്ന സർക്കാർ മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി മേഖലയെ തകർക്കാൻ ഗൂഢശ്രമം നടത്തുകയാണെന്ന് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. സ്വകാര്യ വിദ്യാഭ്യാസ ലോബികളുമായി ചേർന്ന് എയ്ഡഡ്, സർക്കാർ മേഖലയിലെ ഹയർ സെക്കൻഡറി സ്കൂളുകളെ തകർക്കാനുള്ള സർക്കാർ ശ്രമത്തെ ചെറുത്തു േതാൽപ്പിക്കും. എൻ.സി. ഇ.ആർ.ടി പാഠപുസ്തകം ലഘൂകരിക്കാൻ എസ്.സി. ഇ.ആർ.ടി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി രാഷ്ട്രീയമായി അധ്യാപകരെ തിരഞ്ഞുപിടിച്ച് വർക്ക്ഷോപ്പ് നടത്തുന്നത് അവസാനിപ്പിക്കണം. ദേശീയ പൊതുപരീക്ഷകളിൽ മികച്ച വിജയം നേടാൻ കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് കഴിഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം മറ്റ് സിലബസിൽനിന്നും അമ്പതിനായിരത്തോളം വിദ്യാർഥികൾ ഈ മേഖലയിലേക്ക് വന്നത്. അതിനാൽ അനാവശ്യ സിലബസ് പരിഷ്കരണവുമായി മുന്നോട്ട് പോകരുതെന്ന് പ്രസിഡൻറ് ബി. മോഹൻകുമാറും സെക്രട്ടറി എസ്. മനോജും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story