Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 3:22 PM IST Updated On
date_range 14 Jun 2017 3:22 PM ISTഉദ്യോഗസ്‌ഥരും മാഫിയകളും ചേർന്ന് റേഷൻ വിതരണം അട്ടിമറിെച്ചന്ന് വ്യാപാരികൾ
text_fieldsbookmark_border
ആലുവ: സിവിൽ സപ്ലൈസ് ഉദ്യോഗസ്‌ഥരും മാഫിയകളും ചേർന്ന് സംസ്‌ഥാനത്തെ റേഷൻ വിതരണം അട്ടിമറിച്ചതായി ഒാൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡൻറ് ജോണി നെല്ലൂർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ചാക്കുകളിൽനിന്ന് ഭക്ഷ്യവസ്തുക്കൾ ചോർത്തിയെടുത്ത് ലക്ഷക്കണക്കിന് രൂപയാണ് സംഘം സമ്പാദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൊത്ത വിതരണക്കാരെ ഒഴിവാക്കി ഗോഡൗണുകളിൽനിന്ന് ഭക്ഷ്യവസ്തുക്കൾ നേരിട്ട് റേഷൻ കടകളിൽ എത്തിക്കുന്ന സംവിധാനം പൂർണമായി അട്ടിമറിക്കപ്പെട്ടു. അരി, പഞ്ചസാര, ഗോതമ്പ് ചാക്കുകളിൽ നിന്നെല്ലാം അഞ്ച് മുതൽ പത്ത് കിലോ വരെ മാഫിയ സംഘം ചോർത്തിയെടുക്കുകയാണ്. 350 കാർഡ് വരെയുള്ള റേഷൻ വ്യാപാരികൾക്ക് 16,000 രൂപയാണ് ലഭിക്കുന്നത്. കെട്ടിട വാടകയും മറ്റും കിഴിച്ചാൽ 10,000 രൂപയാണ് മിച്ചം. ഇതിൽനിന്നു മാഫിയകളുടെ ചോർത്തലിെൻറ നഷ്ടം കൂടി സഹിക്കേണ്ട അവസ്ഥയാണ്. പ്രശ്നങ്ങൾ പരിഹരിക്കേണ്ട സപ്ലൈകോ എം.ഡി യോഗം പോലും വിളിക്കാൻ തയാറാകുന്നില്ല. ജൂൺ 19ന് റേഷൻ വ്യാപാരികൾ കരിദിനം ആചരിക്കുെമന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ മുട്ടത്തറ ഗോപകുമാർ, നൗഷാദ് പറക്കാടൻ, ജില്ല പ്രസിഡൻറ് വി.വി. ബേബി, കെ.സി. ജോസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story