Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 4:20 PM IST Updated On
date_range 8 Jun 2017 4:20 PM ISTമരിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും ആശുപത്രിയിൽനിന്ന് മൃതദേഹം വിട്ടുനൽകിയില്ലെന്ന് ബന്ധുക്കൾ
text_fieldsbookmark_border
കൊച്ചി: മരണം സംഭവിച്ച് 24 മണിക്കൂറിലേറെ പിന്നിട്ടിട്ടും ആശുപത്രി അധികൃതർ മൃതദേഹം വിട്ടുനല്‍കിയില്ലെന്ന് പരാതി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ദലിത് സ്ത്രീയുടെ ബന്ധുക്കൾക്കാണ് ദുരനുഭവമുണ്ടായത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ചങ്ങനാശ്ശേരി പെരുന്ന സ്വദേശിനിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ കാഷ്വല്‍ ജീവനക്കാരിയുമായിരുന്ന രാജമ്മ (50) ചികിത്സയിലിരിക്കെ കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് മരിച്ചത്. മാര്‍ച്ച് 16നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കായി വേണ്ടിവന്ന ഒമ്പത് ലക്ഷം രൂപ അടയ്ക്കാതെ മൃതദേഹം വിട്ടുതരില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നുവത്രെ. ൈകയില്‍ അത്ര പണമില്ലെന്നും പകരം ബാങ്ക് ചെക്ക് നല്‍കാമെന്നും മൃതദേഹം വിട്ടുതരണമെന്നും പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ ആവശ്യം നിരസിക്കുകയായിരുന്നുവെന്ന് രാജമ്മയുടെ ഭര്‍ത്താവ് രാജു പറഞ്ഞു. പൊലീസിൽ നൽകിയ പരാതിയെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ആശുപത്രി അധികൃതരെ സ്റ്റേഷനില്‍ ചര്‍ച്ചക്ക് വിളിച്ചു. പൊലീസും ആശുപത്രി അധികൃതരും ബന്ധുക്കളും നടത്തിയ ചർച്ചയിൽ സമ്മർദത്തിനൊടുവിൽ ചെക്ക് സ്വീകരിച്ച് മൃതദേഹം വിട്ടുനൽകാമെന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ ബന്ധുക്കള്‍ ആരും വരാത്തതുകൊണ്ടാണ് മൃതദേഹം കൈമാറാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story