Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെടുമ്പാശ്ശേരി...

നെടുമ്പാശ്ശേരി ബാങ്ക്​: കോൺഗ്രസ്​ ഗ്രൂപ്പുപോര്​ രൂക്ഷം

text_fields
bookmark_border
ചെങ്ങമനാട്: നെടുമ്പാശ്ശേരി സഹകരണബാങ്ക് പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ഗ്രൂപ്പുപോര്. എ ഗ്രൂപ്പി​െൻറ പ്രതിഷേധത്തിനിടെ െഎ വിഭാഗത്തിലെ ജിസ് തോമസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച് അഞ്ച് എ വിഭാഗം അംഗങ്ങൾ രാജിഭീഷണിയും മുഴക്കി. എ വിഭാഗമായിരുന്നു ബാങ്ക് ഭരിച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഭരണസമിതി തെരഞ്ഞെടുപ്പ്. ഇരു ഗ്രൂപ്പിൽനിന്നും ആറ് പേരുവീതമാണ് മത്സരിച്ചത്. യു.ഡി.എഫിലെയും ഇടതുമുന്നണിയിലെയും പാനലുകളാണ് മത്സരിച്ചത്. യു.ഡി.എഫിന് വീണ്ടും ഭരണം ലഭിച്ചു. ആദ്യഘട്ടം എ വിഭാഗത്തിനും രണ്ടാംഘട്ടം െഎ ഗ്രൂപ്പിനും പ്രസിഡൻറ് സ്ഥാനം പങ്കുവെക്കാനായിരുന്നു ധാരണ. അപ്രകാരം മണ്ഡലം കോൺഗ്രസ് പ്രസിഡൻറുകൂടിയായ സി.വൈ. ശാബോറിനെ പ്രസിഡൻറാക്കാൻ തീരുമാനിച്ചിരുന്നു. െഎ വിഭാഗത്തിൽനിന്ന് ജിസ് തോമസിനെയുമാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. അതിനിടെ, നാടകീയമായി എ വിഭാഗത്തിലെ ഡാനിയേൽ െഎ ഗ്രൂപ്പിൽ ചേക്കേറി. ഭൂരിഭാഗം അംഗങ്ങളും തങ്ങളുടെ ഗ്രൂപ്പിലാണെന്ന് ചൂണ്ടിക്കാട്ടി ജിസ് തോമസിനെ പ്രസിഡൻറാക്കണമെന്ന ആവശ്യവുമായി െഎ വിഭാഗം രംഗത്തുവന്നു. അതോടെയാണ് ഗ്രൂപ്പുപോര് ഉടലെടുത്തത്. സമവായമുണ്ടാക്കാൻ നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഭൂരിപക്ഷത്തി​െൻറ പരിഗണനയിൽ ജിസ് തോമസിനെ െഎ വിഭാഗം പ്രസിഡൻറായി തെരഞ്ഞെടുത്തത്. നേതാക്കളുടെ ഒത്താശയും ഗൂഢാലോചനയുമാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതെന്നാണ് എ വിഭാഗത്തി​െൻറ ആരോപണം. ഇക്കാരണത്താൽ തങ്ങൾ രാജിവെക്കുമെന്ന മുന്നറിയിപ്പുമായി നേതാക്കൾക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം എ വിഭാഗത്തി​െൻറ പിടിവാശിയും െഎക്യം തകർക്കുന്ന നടപടിയുമാണ് പ്രശ്നത്തിന് വഴിയൊരുക്കിയിട്ടുള്ളതെന്നാണ് െഎ വിഭാഗത്തി​െൻറ ആരോപണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story