Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 3:54 PM IST Updated On
date_range 28 July 2017 3:54 PM ISTഉപഭോക്താക്കളെ പിഴിഞ്ഞ് കൊറിയർ സർവിസ്
text_fieldsbookmark_border
മൂവാറ്റുപുഴ: ചരക്ക് സേവന നികുതിയുടെ പേരിൽ ഉപഭോക്താക്കളെ കൊള്ളയടിച്ച് സ്വകാര്യ കൊറിയർ സർവിസ്. ജി.എസ്.ടിക്കുശേഷം പത്ത് രൂപയാണ് വർധിപ്പിച്ചത്. 10 രൂപ വർധിപ്പിച്ച് അധികം കഴിയുംമുമ്പാണ് വീണ്ടും നിരക്ക് കൂട്ടിയത്. മൂവാറ്റുപുഴനിന്ന് എറണാകുളത്തേക്ക് സാധാരണ കവറുകൾ അയക്കാൻ 30 രൂപയാണ് ശനിയാഴ്ച വരെ വാങ്ങിയിരുന്നത്. ഇപ്പോൾ 40 രൂപയായി. മൂന്നുമാസം മുമ്പ് ഇത് 20രൂപയായിരുന്നു. ഉപഭോക്താക്കളെ പിഴിയുന്ന നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. പോസ്റ്റ് ഒാഫിസ് വഴിയുള്ള കത്ത് വിതരണത്തിന് ഒരു പൈസ പോലും പോസ്റ്റൽ ഡിപാർട്ട്മെൻറ് വർധിപ്പിച്ചിട്ടില്ല. സ്പീഡ് പോസ്റ്റിനടക്കം ഇന്ത്യയിലെവിടെയും 40 രൂപയാണ് നിരക്ക്. ഇരുപത് ഗ്രാം വരെയുള്ള സാധാരണകത്തുകൾക്ക് പഴയ ചാർജായ അഞ്ച് രൂപയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story