Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 2:54 PM IST Updated On
date_range 19 July 2017 2:54 PM ISTസ്വാമി ഗംഗേശാനന്ദയുടെ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: പീഡന കേസിൽ അറസ്റ്റിലായ സ്വാമി ഗംഗേശാനന്ദയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാൻ ഹൈകോടതി നിർദേശം. സ്വാമി നൽകിയ ജാമ്യ ഹരജി പരിഗണിക്കവേയാണ് സർക്കാറിന് ഇൗ നിർദേശം നൽകിയത്. ജൂൈല 27ന് ഹരജി വീണ്ടും പരിഗണിക്കും. പീഡനശ്രമത്തിനിടെ ലിംഗം ഛേദിക്കപ്പെട്ട നിലയിൽ എത്തിയ സ്വാമിയെ ആശുപത്രിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കിയെന്നതാണ് കുറ്റം. പീഡനം സഹിക്കാനാവാതെ മേയ് 19നാണ് പെൺകുട്ടി സ്വാമിയുടെ ലിംഗം ഛേദിച്ചത്. ഇതേത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇപ്പോൾ ജനറൽ വാർഡിലാണ്. ശസ്ത്രക്രിയ കഴിഞ്ഞതിനാൽ ജനറൽ വാർഡിൽ കഴിയുന്നത് അണുബാധക്ക് കാരണമാകുമെന്നും ജാമ്യം അനുവദിച്ചാൽ പേവാർഡിലേക്ക് മാറാൻ കഴിയുമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. തനിക്കെതിരായ ആരോപണം കളവാണെന്നും പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത വിവരം ആശുപത്രിക്കിടക്കയിൽ െവച്ചാണ് അറിഞ്ഞതെന്നും സ്വാമി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story