Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രീനാഥി​െൻറ മരണം...

ശ്രീനാഥി​െൻറ മരണം പ്രത്യേക സംഘം അ​േന്വഷിക്കണമെന്ന്​ ആവശ്യം

text_fields
bookmark_border
2010 ഏപ്രിൽ 23ന് കോതമംഗലത്തെ ഹോട്ടൽ മുറിയിലാണ് മരിച്ചനിലയിൽ കെണ്ടത്തിയത് കൊച്ചി: നടൻ ശ്രീനാഥി​െൻറ മരണത്തിൽ ദുരൂഹതയുള്ളതായി ആരോപണം ഉയർന്ന സാഹചര്യത്തിൽ പ്രത്യേക സംഘത്തെക്കൊണ്ട് അേന്വഷിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. മരണത്തിലേക്ക് നയിച്ച കാര്യങ്ങളും ചില സിനിമാ പ്രവർത്തകരുടെ നിലപാടുമാണ് വിവാദമാകുന്നത്. 2010 ഏപ്രിൽ 23ന് കോതമംഗലത്തെ ഹോട്ടൽ മുറിയിലാണ് ശ്രീനാഥിനെ മരിച്ചനിലയിൽ കെണ്ടത്തിയത്. ശ്രീനാഥി​െൻറ മരണം അന്ന് പൊലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നാണ് ആക്ഷേപം. മരണത്തിൽ സംശയമുള്ളതായി ശ്രീനാഥി​െൻറ ഭാര്യ ലത വെളിപ്പെടുത്തിയ സാഹചര്യത്തിൽ പുനരന്വേഷണം സംസ്ഥാനത്തിന് പുറത്തുള്ള സി.ബി.ഐ പോലുള്ള പ്രത്യേക ഏജൻസിയെ ഏൽപ്പിക്കണമെന്ന് എച്ച്.എം.എസ് സംസ്ഥാന ഉപാധ്യക്ഷനും മോഹൻലാൽ ഫാൻസ് അസോസിയേഷൻ മുൻ ജില്ല പ്രസിഡൻറുമായ മനോജ് ഗോപി ആവശ്യപ്പെട്ടു. 2010 ൽ മോഹൻലാൽ നായകനായ 'ശിക്കാർ' സിനിമയുടെ ചിത്രീകരണത്തിന് അണിയറ പ്രവർത്തകരുടെ ആവശ്യപ്രകാരം ചില സഹായങ്ങൾ ചെയ്തു കൊടുത്തിരുന്നതായും ലൊക്കേഷനിൽ പോയിരുന്നതായും അദ്ദേഹം പറഞ്ഞു. സിനിമയിൽ ലാലി​െൻറ സുഹൃത്തായ ചായക്കടക്കാര​െൻറ വേഷത്തിനാണ് ശ്രീനാഥിനെ ക്ഷണിച്ചിരുന്നത്. മൂന്നു ദിവസം ലൊക്കേഷനിലെത്തിയ അദ്ദേഹത്തെ സിനിമയിൽനിന്ന് അകാരണമായി മാറ്റി. പകരം ലാലു അലക്സിന് നൽകി. മരിക്കുന്നതിനു മുമ്പ് ശ്രീനാഥി​െൻറ ഹോട്ടൽ മുറിയിലെത്തി സിനിമയുമായി ബന്ധപ്പെട്ട രണ്ടു പേർ ഭീഷണിപ്പെടുത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദേഹത്ത് മുറിവുകൾ കണ്ടതും സംസ്കാര ദിവസം പോലും ഷൂട്ടിങ് നിർത്തിവെക്കാതിരുന്നതും അണിയറ പ്രവർത്തകർ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നതും സംശയം ജനിപ്പിക്കുന്നതായി മനോജ് പറയുന്നു. കോതമംഗലത്തിന് ഏറ്റവും അടുത്തായി കോട്ടയത്തും തൃശൂരും ആശുപത്രികൾ ഉള്ളപ്പോൾ അന്നത്തെ അമ്മ ട്രഷററുടെ ബന്ധു ജോലി ചെയ്യുന്ന ആലപ്പുഴയിൽ തന്നെ പോസ്റ്റ്േമാർട്ടം നടത്തിയതും ദുരൂഹമാണ്. വീട്ടിൽനിന്ന് വരുമ്പോൾ ശ്രീനാഥ് കൊണ്ടുപോന്ന ബാഗും മൊബൈൽ ഫോണും ഉൾപ്പെടെ എവിടെപ്പോയി എന്ന് ഇപ്പോഴും ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story