Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 2:11 PM IST Updated On
date_range 17 July 2017 2:11 PM ISTഭർത്താവിെൻറ മർദനമേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു
text_fieldsbookmark_border
ചാരുംമൂട്: ഭർത്താവിെൻറ മർദനമേറ്റ് ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ യുവതി മരിച്ചു. നൂറനാട് പണയിൽ വല്യപറമ്പിൽ രമേശിെൻറ ഭാര്യ സിജിയാണ് (36) മരിച്ചത്. കഴിഞ്ഞ മാസം 17നാണ് സിജിയെ മർദനത്തിൽ ഗുരുതര പരിക്കേറ്റ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്തദിവസം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്പൈനൽ കോഡിന് തകരാർ സംഭവിച്ചതിനാൽ അന്നുമുതൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചയായിരുന്നു മരണം. നൂറനാെട്ട സ്വകാര്യ സ്കൂളിലെ ജീവനക്കാരിയായിരുന്നു. സിജിയുടെ സഹോദരെൻറ പരാതിയിൽ ഭർത്താവ് രമേശിനെ (43) നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംശയത്തിെൻറ പേരിൽ രമേശ് സിജിയെ നിരന്തരം മർദിക്കുന്നെന്നായിരുന്നു പരാതി. രമേശ് ഇപ്പോൾ മാവേലിക്കര സബ് ജയിലിൽ റിമാൻഡിലാണ്. ശ്രേഖ, ശിഖ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story