Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 6:34 PM IST Updated On
date_range 15 July 2017 6:34 PM ISTഅഭിഭാഷകെൻറ മുൻകൂർ ജാമ്യഹരജി 18ലേക്ക് മാറ്റി
text_fieldsbookmark_border
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻകൂർ ജാമ്യം തേടി പൾസർ സുനിയുടെ മുൻ അഭിഭാഷകൻ നൽകിയ ഹരജി ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസിെൻറ നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് അഭിഭാഷകനായ പ്രതീഷ് ചാക്കോ നൽകിയ ഹരജിയാണ് കോടതി വീണ്ടും പരിഗണിക്കാൻ മാറ്റിയത്. ചോദ്യം ചെയ്യലിന് ഹാജരാകുന്നത് കോടതി തടഞ്ഞിട്ടില്ല. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതീഷ് ചാക്കോക്ക് നൽകിയെന്ന പൾസർ സുനിയുടെ മൊഴിയെത്തുടർന്നാണ് ചോദ്യം ചെയ്യാൻ പൊലീസ് നോട്ടീസ് നൽകിയത്. നേരത്തേ രണ്ടുതവണ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നെന്നും പുതിയ നോട്ടീസ് തന്നെ അറസ്റ്റ് ചെയ്യാനാണെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ ഹൈകോടതിയെ സമീപിച്ചത്. പ്രതിയുടെ വക്കാലത്തെടുക്കുക മാത്രമാണ് താൻ ചെയ്തിട്ടുള്ളതെന്നും ഹരജിക്കാരൻ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അറസ്റ്റ് ഭയക്കേണ്ടതില്ലെന്നും സിംഗിൾ ബെഞ്ച് വാക്കാൽ വ്യക്തമാക്കി. തുടർന്നാണ്, ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story