Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 6:30 PM IST Updated On
date_range 15 July 2017 6:30 PM ISTജലപാത വികസനപദ്ധതി യാഥാർഥ്യമാക്കുന്ന ചുമതല സിയാലിന് കൈമാറുന്നു
text_fieldsbookmark_border
നെടുമ്പാശ്ശേരി: ദേശീയ ജലപാത വികസന പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള ചുമതല കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയെ (സിയാൽ)ഏൽപിക്കുന്നു. ഇതിന് സിയാലിെൻറ കീഴിൽ പ്രത്യേക കമ്പനി രൂപവത്കരിക്കും. കൊല്ലം--കോട്ടപ്പുറം ജലപാത യാഥാർഥ്യമായിവരുന്നുണ്ട്. അതിനാൽ കൊല്ലത്തുനിന്ന് കോവളം വരെയും കോട്ടപ്പുറത്തുനിന്ന് ഹോസ്ദുർഗ് വരെയുമുള്ള പുതിയ പാതയാണ് നിർമിക്കുക. മലപ്പുറം മേഖലയിൽ മാത്രമാണ് പാതക്ക് പ്രത്യേകമായി കനാലുകൾ ഉണ്ടാക്കേണ്ടിവരുക. 49ശതമാനം വീതം ഓഹരി സിയാലും സംസ്ഥാന സർക്കാറും വഹിക്കും. രണ്ടുശതമാനം ഓഹരി സ്വകാര്യമേഖലയിലും നൽകാനാണ് തീരുമാനം. പാത സംബന്ധിച്ച് സർവേ നടത്തുന്നതിന് ഏജൻസികളെയും ക്ഷണിച്ചിട്ടുണ്ട്. ടൂറിസവും ചരക്കുഗതാഗതവും ലക്ഷ്യമിട്ടാണ് ജലപാത നടപടികൾ വേഗത്തിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story