Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 6:24 PM IST Updated On
date_range 15 July 2017 6:24 PM ISTകപ്പൽ ദുരന്തം: നഷ്ടപരിഹാര ധാരണക്ക് കോടതിയുടെ അംഗീകാരം
text_fieldsbookmark_border
കൊച്ചി: കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്ന സംഭവത്തിൽ ബോട്ടുടമക്കും പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്കും 1.75 കോടി രൂപ നഷ്ടപരിഹാരം നൽകാനുള്ള ധാരണക്ക് ഹൈകോടതിയുടെ അംഗീകാരം. തിങ്കളാഴ്ച കോടതിയിൽ കപ്പലുടമകളുമായി ധാരണയായെങ്കിലും പ്രത്യേക അദാലത്തിെൻറ അനുമതിയോടെ കോടതിയുടെ അംഗീകാരം തേടാൻ െവള്ളിയാഴ്ചത്തേക്ക് മാറ്റിയിരുന്നു. അതേസമയം, മരണപ്പെട്ടവരുടെ നഷ്ടപരിഹാര കാര്യത്തിൽ ധാരണയായില്ല. ഇതുമൂലം െകാച്ചിയിൽ തടഞ്ഞുവെച്ചിരിക്കുന്ന കപ്പലിന് തീരം വിടാൻ കഴിയില്ല. കപ്പലപകടത്തിൽ തകർന്ന കാർമൽ മാത ബോട്ടിെൻറ ഉടമ പള്ളുരുത്തി സ്വദേശി യു.എ. നാസറിന് ഒരുകോടി രൂപയും അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികളായ 11 പേർക്കായി 75 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകാനുള്ള തീരുമാനത്തിന് പ്രത്യേക അദാലത് അനുമതി നൽകുകയായിരുന്നു. തുടർന്ന്, കോടതിയെ അറിയിച്ചു. കോടതി ഇതിന് അനുമതി നൽകുകയും ചെയ്തു. അപകടത്തിൽ മരിച്ച തമ്പിദുരൈ എന്ന ആൻറണി ജോണിെൻറ മക്കൾ നൽകിയ ഹരജിയിലാണ് തീരുമാനമാകാത്തത്. കേസ് വീണ്ടും പരിഗണിക്കാൻ മാറ്റി. കപ്പൽ ജൂൺ 11ന് പുലർച്ചയാണ് കൊച്ചി തീരത്തുനിന്ന് 15 നോട്ടിക്കൽ മൈൽ അകലെ കടലിൽ അപകടത്തിൽപെട്ടത്. പനാമ രജിസ്ട്രേഷനിലുള്ള എം.വി ആംബർ എൽ എന്ന കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് പൂർണമായി തകർന്നു. രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. ഒരാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story