Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 6:20 PM IST Updated On
date_range 15 July 2017 6:20 PM ISTരാസപരിശോധന ലാബുകളിൽ ക്രമക്കേടെന്ന് ആരോപണം
text_fieldsbookmark_border
കൊച്ചി: കേരളത്തിലെ പല കേസേന്വഷണങ്ങളിലും നിർണായ സ്വാധീനം ചെലുത്തുന്ന രാസപരിശോധന നടത്തുന്ന ലാബുകളിൽ ക്രമക്കേട് നടത്തുന്നതായി ആരോപണം. അങ്കമാലി സ്വദേശിയായ വിമൽ ആേൻറാ വർഗീസാണ് ആരോപണവുമായി രംഗത്തെത്തിയത്. അടുത്തിടെ വിമൽ അങ്കമാലിയിൽനിന്ന് വാങ്ങിയ പെപ്സി കമ്പനിയുടെ ശീതളപാനീയത്തിൽ ഇൗച്ചയെ കണ്ടതിെന തുടർന്ന് കോടതിയെ സമീപിച്ചിരുന്നു. ലാബിൽ പരിശോധനക്ക് നൽകിയ കുപ്പിയിലുണ്ടായിരുന്ന ഇൗച്ച പ്ലാസ്റ്റിക് കഷണമാക്കി തിരിമറി നടത്തിയതായാണ് ആക്ഷേപം. വിമലിെൻറ പരാതിയിൽ ഉപഭോക്തൃതർക്ക പരിഹാര കോടതി െപപ്സി കമ്പനി 1,10,000 രൂപ നഷ്ടപരിഹാരമായി വിധിച്ചു. കാക്കനാട് രാസപരിശോധന ലബോറട്ടറിയിൽ ക്രമക്കേടുകൾ സ്ഥിരമാണെന്നും നിരവധി കേസുകൾ അട്ടിമറിക്കാൻ ഇത്തരത്തിൽ തിരിമറികൾ നടക്കുന്നുണ്ടെന്നും വിവരാവകാശ പ്രവർത്തകൻ കൂടിയായ വിമൽ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story