Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2017 6:18 PM IST Updated On
date_range 15 July 2017 6:18 PM ISTപണമിടപാടുകാരൻ ബസ് ജീവനക്കാരനെ മർദിച്ചതായി പരാതി
text_fieldsbookmark_border
പള്ളുരുത്തി: കടം കൊടുത്ത പണം തിരികെ നൽകിയില്ലെന്ന കാരണത്താൽ പണമിടപാടുകാരൻ ബസ് കണ്ടക്ടറെ മർദിച്ചതായി പരാതി. മർദനത്തിൽ പരിക്കേറ്റ വടുതല കോർമ്മൻ പറമ്പിൽ ബിജുവിനെ (40) പരിക്കുകളോടെ കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിൽ താടിയെല്ലിനും, വാരിയെല്ലിനും പൊട്ടലുണ്ട്. കഴിഞ്ഞ ആറിനാണ് സംഭവം. പെരുമ്പടപ്പ് ചിറ്റൂർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണിയാൾ. പുലർച്ചെ ആറിന് ജോലിയെടുക്കുന്ന ബസിലെത്തി പലിശക്കാരൻ ഇയാളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നു. സംസാരിക്കാൻ പോലും സമയം നൽകിയില്ലെന്ന് ബിജു പറയുന്നു. മർദനത്തിനിടയിൽ നിലത്തു വീണ ബിജുവിെൻറ നെഞ്ചിൽ ചവിട്ടിയതായും പറയുന്നു. മാസങ്ങൾക്ക് മുമ്പ് വട്ടിപ്പലിശക്കാരനായ ഇയാളിൽനിന്നും 75,000 രൂപ കടമായി വാങ്ങിയിരുന്നു. 15ശതമാനം നിരക്കിൽ പലിശ നൽകിയിരുന്നതായും ഇയാൾ പറയുന്നു. അറുപതിനായിരം രൂപ തിരികെ നൽകിയതായും ബാക്കി വരുന്ന 15,000 രൂപ നൽകാൻ താമസിച്ചതാണ് അക്രമത്തിന് കാരണമെന്നും ബിജു പറഞ്ഞു. സംഭവത്തിൽ ബിജുവിെൻറ മാതാവ് മട്ടാഞ്ചേരി അസി. കമീഷണർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story