Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 8:46 AM GMT Updated On
date_range 11 July 2017 8:46 AM GMTഡി.വൈ.എഫ്.െഎ-^ആർ.എസ്.എസ് സംഘർഷം; ഏഴുപേർക്ക് പരിക്ക്
text_fieldsbookmark_border
ഡി.വൈ.എഫ്.െഎ--ആർ.എസ്.എസ് സംഘർഷം; ഏഴുപേർക്ക് പരിക്ക് ചേർത്തല: അരീപ്പറമ്പിൽ ഡി.വൈ.എഫ്.െഎ-ആർ.എസ്.എസ് സംഘർഷം. ആക്രമണത്തിൽ ഏഴുപേർക്ക് പരിക്ക്. ഡി.വൈ.എഫ്.ഐ പ്രവർത്തകെൻറ കണ്ണിന് ഗുരുതര പരിക്കേറ്റു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻറിനും ആർ.എസ്.എസ് പ്രവർത്തകർക്കുമാണ് പരിക്ക്. ഡി.വൈ.എഫ്.ഐ പ്രവർത്തകനായ ചേർത്തല തെക്ക് പഞ്ചായത്ത് 13-ാം വാർഡ് കൊച്ചിറവെളി കൊല്ലേലിവെളിയിൽ വിഷ്ണുവിെൻറ (20) കണ്ണിനാണ് പരിക്കേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഡി.വൈ.എഫ്.ഐ അരീപ്പറമ്പ് മേഖല പ്രസിഡൻറ് ചേര്‍ത്തല തെക്ക് 14-ാം വാർഡിൽ ചെറുകുന്നത്തുവെളി ശ്യാമിനും മർദനമേറ്റു. ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആർ.എസ്.എസ് പ്രവർത്തകരായ രാഹുൽ സി. രാജു (22), കണ്ണംപള്ളി വെളി അഭിജിത്ത് (23), കണ്ണംപള്ളി വെളി ബിജിത്ത് (16), പനയ്ക്കൽ വെളി അരുൺദേവ് (20), കണിച്ചുകുളങ്ങര ചെല്ലാട്ട് വിഷ്ണു (27) എന്നിവരും പരിക്കേറ്റ് താലൂക്ക് ആശുപത്രിയിലാണ്. ഞായറാഴ്ച വൈകീട്ടോടെ ചേർത്തല തെക്ക് കൊച്ചിറവെളി ക്ഷേത്രത്തിനു സമീപത്തെ റോഡിലൂടെ ബൈക്കിൽ അമിത വേഗത്തിൽ പോയതിനെചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് തുടക്കമെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സമീപത്തെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന ആർ.എസ്.എസ് പ്രവർത്തകരും അവിടെയെത്തിയ ഡി.വൈ.എഫ്.ഐക്കാരുമായി സംഘർഷമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകളെടുത്തു. പ്രദേശത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Next Story