Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 2:03 PM IST Updated On
date_range 9 July 2017 2:03 PM ISTസ്വകാര്യ മെഡിക്കൽ രംഗം അഴിമതിയുടെ കേന്ദ്രം
text_fieldsbookmark_border
കൊച്ചി: സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസരംഗം അഴിമതിയുടെയും അനീതിയുടെയും കേന്ദ്രമായി മാറിയതായി ഒാൾ കേരള മെഡിക്കൽ ആപ്ലിക്കൻസ് വെൽഫെയർ അസോസിയേഷൻ. മുമ്പ് സ്വാശ്രയ മെഡിക്കൽ-എൻജിനീയറിങ് കോളജുകളിൽ 50 ശതമാനം സീറ്റിൽ ഉയർന്ന മാർക്കുള്ളവർക്ക് ഗവ. ഫീസ് എന്ന വ്യവസ്ഥക്ക് വിധേയമായിട്ടാണ് അനുമതി നൽകിയത്. എന്നാൽ, സ്വാശ്രയ കോളജ് മാനേജ്മെൻറുകൾ സ്വാർഥതയും അത്യാഗ്രഹവും കാണിക്കുന്നു. കത്തോലിക്ക മാനേജ്മെൻറുകളുടെ കാര്യത്തിൽ സഭാധികാരികളുടെ അധാർമികവും അത്യാഗ്രഹപരവുമായ നിലപാടുകളിൽ വിശ്വാസികളിൽ കടുത്ത അമർഷമാണുള്ളത്. സ്വാശ്രയ മെഡിക്കൽ കോളജ് നടത്തുന്ന ട്രസ്റ്റുകളുടെ കണക്കുകൾ പരിശോധിക്കാനും നടപടിയെടുക്കാനും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ശ്രമിക്കണമെന്ന് സ്റ്റേറ്റ് കൺവീനർ ജയിംസ് തോമസ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story