Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 2:17 PM IST Updated On
date_range 8 July 2017 2:17 PM ISTആയുർവേദ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നും ജീവനക്കാരെയും ഉറപ്പാക്കണം
text_fieldsbookmark_border
ആലുവ: ആയുർവേദ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ ആയുർവേദ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നും ജീവനക്കാരെയും ഉറപ്പാക്കണമെന്ന് കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലും ആയുർവേദ ആശുപത്രികൾ ഉണ്ടെങ്കിലും ഇവിടങ്ങളിൽ ആവശ്യത്തിന് മരുന്നും ജീവനക്കാരും ഇല്ലാത്തത് ബുദ്ധിമുട്ടിക്കുകയാണ്. ഗവ. ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവർ മരുന്നുകൾക്ക് സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കേണ്ടിവരുന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കുകയാണ്. ആവശ്യത്തിന് മരുന്നും ജീവനക്കാരെയും ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കണം. സംഘടനയുടെ കീഴിെല വനിതവിങ്ങിെൻറ സംസ്ഥാന സമ്മേളനം ശനിയാഴ്ച ആലുവയിൽ നടക്കും. രാവിലെ പത്തിന് ആലുവ തോട്ടുമുഖം വൈ.എം.സി.എയിൽ സംസ്ഥാന വനിത കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്യും. വനിതവിങ് സംസ്ഥാന കൺവീനർ ഡോ. എച്ച്. മുഹ്സീന അധ്യക്ഷത വഹിക്കും. ഖാദി വില്ലേജ് ഇൻഡസ്ട്രീസ് വെൽഫെയർ ബോർഡ് ചെയർപേഴ്സൻ സോണി കോമത്ത് മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം കൺവീനർ ഡോ. ലൗലി മാത്യു, ജില്ല സെക്രട്ടറി ഡോ. ജിൻഷാദ് സദാശിവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ. കെ. സിന്ധു, ഡോ. സിമി ജിൻഷാദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story