Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിധി നടപ്പാക്കൽ...

വിധി നടപ്പാക്കൽ സർക്കാറിന്​ കടുത്ത വെല്ലുവിളി

text_fields
bookmark_border
കോലഞ്ചേരി: പള്ളിക്കേസിലെ സുപ്രീംകോടതി വിധിയോടെ യാക്കോബായ സഭയുടെ നിലനിൽപ് ചോദ്യം ചെയ്യപ്പെടുമ്പോഴും വിധി നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തതകൾ ഏറെ. 2002ലെ യാക്കോബായ സഭ ഭരണഘടനക്ക് നിയമസാധുതയില്ലെന്നും മലങ്കരയിലെ പള്ളികൾ 1934 ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടേണ്ടതുമാണെന്ന വ്യക്തമായ പരാമർശത്തോടെയാണ് കോലഞ്ചേരിയടക്കം മൂന്നു പള്ളികൾ ഓർത്തഡോക്സ് വിഭാഗത്തിന് കോടതി വിട്ടുനൽകിയത്. 1995 ലെ സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഇപ്പോഴത്തെ വിധിയും വന്നതെന്നതാണ് ശ്രദ്ധേയം. എന്നാൽ, യാക്കോബായ വിശ്വാസികൾ ഭൂരിപക്ഷമുള്ള ഈ പള്ളികളിലെല്ലാം വിധി നടപ്പാക്കുന്നതെങ്ങനെയെന്നതാകും സംസ്ഥാന സർക്കാർ നേരിടുന്ന വെല്ലുവിളി. ആരാധനാസ്വാതന്ത്ര്യവും ഭരണപരമായ അവകാശങ്ങളും ആവശ്യപ്പെട്ട് യാക്കോബായ വിശ്വാസികൾ രംഗത്തുവന്നാലുണ്ടാവുന്ന ക്രമസമാധാന പ്രശ്നമാകും സർക്കാർ നേരിടുന്ന പ്രധാന തലവേദന. സുപ്രീംകോടതി വിധി നടപ്പാക്കാതിരുന്നാലുണ്ടാകാവുന്ന നിയമപരമായ വെല്ലുവിളികളും കോടതി നടപടികളും സൃഷ്ടിക്കുന്ന ഭീഷണി പുറമെ. വ്യക്തമായ അനുകൂല വിധി ലഭിച്ചെങ്കിലും യാക്കോബായ വിഭാഗത്തെ കൂടി വിശ്വാസത്തിലെടുത്ത് അനുരഞ്ജനത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ഓർത്തഡോക്സ് സഭയിൽ ഒരു വിഭാഗത്തിനുണ്ട്. നേരേത്ത കോലഞ്ചേരി പള്ളി തർക്കം സജീവമായിരുന്നപ്പോൾ അത്തരത്തിൽ ചില സജീവ നീക്കങ്ങൾ നടന്നിരുന്നു. യാക്കോബായ പക്ഷത്തിന് പള്ളി പണിയുന്നതിനുള്ള സ്ഥലവും പണവും കോലഞ്ചേരി പള്ളിയോട് ചേർന്ന കോട്ടൂർ ചാപ്പലും നൽകി പ്രശ്നം പരിഹരിക്കാനായിരുന്നു ശ്രമം. യു.ഡി.എഫ് ഭരണകാലത്ത് സഭ തർക്കം പരിഹരിക്കാൻ രൂപവത്കരിച്ച മന്ത്രിസഭ ഉപസമിതി നടത്തിയ നീക്കം യാക്കോബായ പക്ഷത്തെ ചിലരുടെ കടുംപിടിത്തം മൂലമാണ് അവസാന നിമിഷം പാളിയത്. അതേസമയം യാക്കോബായ സഭയിലെ ആഭ്യന്തര തർക്കങ്ങളും നേതൃത്വത്തിനെതിരായ അപ്രീതിയും വിധി നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് ഓർത്തഡോക്സ് പക്ഷത്തി​െൻറ പ്രതീക്ഷ. കേസ് നടത്തിപ്പിനായി നടത്തിയ സാമ്പത്തിക സമാഹരണത്തിലടക്കം ക്രമക്കേടുകൾ പുറത്ത് വന്നതിനെ തുടർന്ന് കോലഞ്ചേരി ഇടവകയിലെ യാക്കോബായ പക്ഷത്തിനുള്ളിലും അതൃപ്തിയുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story