Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 5:35 AM GMT Updated On
date_range 21 Dec 2017 5:35 AM GMTകള്ളെൻറ നല്ല മനസ്സ്; രേഖകൾ തിരിച്ചെത്തി
text_fieldsbookmark_border
മൂവാറ്റുപുഴ: മോഷ്ടിച്ച ബാഗിലുണ്ടായിരുന്ന എസ്.എസ്.എൽ.സി ബുക്കടക്കമുള്ള സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും മടക്കി നൽകി മോഷ്ടാവ്. രണ്ടാഴ്ച മുമ്പ് മൂവാറ്റുപുഴ ഹിറാ മസ്ജിദിൽ ജുമുഅ നമസ്കാരത്തിനെത്തിയ മൂന്നു സ്ത്രീകളുടെ ബാഗുകൾ മോഷണം പോയിരുന്നു. വിലപിടിപ്പുള്ള മൊബൈലുകളും അയ്യായിരത്തിൽ താഴെ രൂപയും സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളുമാണുണ്ടായിരുന്നത്. പണവും മൊബൈലുകളും എടുത്തശേഷം സിമ്മുകളും സർട്ടിഫിക്കറ്റുകളും മറ്റും മസ്ജിദിെൻറ വിലാസത്തിൽ തപാലിലാണ് തിരിച്ചയച്ചത്. മോഷണം നടന്ന് 15ാം ദിവസം രേഖകളെല്ലാം തപാലിൽ പള്ളിയിലെത്തി. മോഷണശ്രമം പരാജയപ്പെടുത്തി മൂവാറ്റുപുഴ: കോളജ് ഓഫിസ് തുറന്ന് കവർച്ച നടത്താനുള്ള മോഷ്ടാവിെൻറ ശ്രമം സെക്യൂരിറ്റി ജീവനക്കാരെൻറ സന്ദർഭോചിത ഇടപെടലിനെത്തുടർന്ന് പരാജയപ്പെട്ടു. നഗരത്തിലെ ചാലിക്കടവ് ജങ്ഷന് സമീപത്തെ എം.ഐ.ഇ.ടി സ്ഥാപനങ്ങളുടെ ഓഫിസിലാണ് ബുധനാഴ്ച പുലർച്ച കവർച്ചശ്രമം നടന്നത്. ഓഫിസ് പരിസരത്ത് ആളനക്കം കണ്ട് സെക്യൂരിറ്റി ജീവനക്കാരൻ എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, കുറച്ചുസമയം കഴിഞ്ഞ് വീണ്ടും ഇയാൾ എത്തിയെങ്കിലും സെക്യൂരിറ്റിയുടെ കണ്ണിൽപെട്ടതോടെ വീണ്ടും രക്ഷപ്പെട്ടു. മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story