Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:04 PM IST Updated On
date_range 30 Aug 2017 2:04 PM ISTശോഭ സുരേന്ദ്രനെതിരെ േകസെടുക്കാത്തതിനെ ചോദ്യംചെയ്ത് മുഖ്യമന്ത്രിക്ക് പരാതി
text_fieldsbookmark_border
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി ശോഭ സുരേന്ദ്രൻ നടത്തിയ 'കൊലവിളി' പ്രസംഗത്തിെൻറ പേരിൽ കേസെടുക്കാത്ത പൊലീസ് നടപടിയെ ചോദ്യംചെയ്ത് മുഖ്യമന്ത്രിക്ക് പരാതിനൽകി. ഇൗ ആവശ്യമുന്നയിച്ച് ഡി.ജി.പിക്ക് പരാതിനൽകിയിട്ടും ഒരുനടപടിയുമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ വി. ശിവൻകുട്ടി മുഖ്യമന്ത്രി പിണറായി വിജയന് പരാതിനൽകിയത്. ഇൗമാസം എട്ടിന് പൊൻകുന്നം രാജേന്ദ്ര മൈതാനിയിൽ ബി.ജെ.പി സംഘടിപ്പിച്ച 'ജനാധിപത്യസംഗമം' ഉദ്ഘാടനം ചെയ്ത ശോഭ സുരേന്ദ്രൻ കോടിയേരിയെ 'തെക്കോെട്ടടുക്കാൻ' സമയമായെന്ന് പ്രസംഗിച്ചു. ഇത് അദ്ദേഹത്തിെൻറ ജീവൻ അപായപ്പെടുത്തുമെന്ന സൂചന നൽകുന്നതാണ്. കേരളത്തിന് പുറത്ത് സഞ്ചരിക്കാൻ കോടിയേരിയെ അനുവദിക്കില്ലെന്നും അവർ പറഞ്ഞിരുന്നു. ഇൗ പ്രസംഗത്തിെൻറ പേരിൽ ശോഭ സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇൗമാസം പത്തിന് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് താൻ പരാതി നൽകിയെങ്കിലും ഒരുനടപടിയും സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് ശിവൻകുട്ടി മുഖ്യമന്ത്രിക്ക് പരാതിനൽകിയത്. ഡി.ജി.പിയുടെ നടപടി പരിശോധിക്കണമെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story