Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീരേന്ദ്രകുമാറിനെ...

വീരേന്ദ്രകുമാറിനെ സ്വാഗതം ചെയ്​ത്​ ജനതാദൾ (എസ്​)

text_fields
bookmark_border
കൊച്ചി: ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ജനതാദള്‍ (യുനൈറ്റഡ്) മുന്നോട്ടുവന്നാല്‍ സ്വാഗതം ചെയ്യുമെന്നും ആശയപരമായി യോജിച്ചുനില്‍ക്കുന്നവര്‍ ഒന്നിക്കണമെന്നും ജനതാദള്‍ (സെക്കുലര്‍) സംസ്ഥാന പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി. കൊച്ചിയില്‍ ഞായറാഴ്ച ചേര്‍ന്ന സംസ്ഥന സമിതി യോഗത്തിനുശേഷം വാര്‍ത്തസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. ജെ.ഡി.യുവിലെ നിതീഷ്‌കുമാര്‍ വിഭാഗം ബി.ജെ.പിക്കൊപ്പം ചേരുകയും ശരത് യാദവ് പുതിയ പാര്‍ട്ടി രൂപവത്കരിക്കാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മതേതര നിലപാടുകള്‍ പിന്തുടരുന്ന കേരളത്തിലെ ജെ.ഡി.യു ഘടകത്തെ സ്വാഗതം ചെയ്ത് ജനതാദള്‍ (എസ്) രംഗത്തെത്തിയത്. ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന മോദിയും ഇതര ബി.ജെ.പി നേതാക്കളും ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിനെതിരായ കോടതി വിധിയുമായി ബന്ധപ്പെട്ട് രണ്ടു സംസ്ഥാനങ്ങളിലുണ്ടായ കലാപത്തെക്കുറിച്ച് വാതുറക്കാത്തത് അദ്ഭുതം ജനിപ്പിക്കുന്നതായും കൃഷ്ണൻ കുട്ടി പറഞ്ഞു. മോദി പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് ജനതാദള്‍ (എസ്) നിലപാട്. കോണ്‍ഗ്രസ് സര്‍ക്കാറി​െൻറ കാലത്ത് നടപ്പാക്കിയ ആസിയാന്‍ കരാര്‍മൂലം തകര്‍ച്ച നേരിടുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ അന്ത്യംകുറിക്കുന്നതാവും മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന ആര്‍.സി.പി കരാർ. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ മറ്റു സംസ്ഥാനങ്ങള്‍ വന്‍കിട പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ കേരളത്തില്‍ മാത്രം അവ വേണ്ട എന്ന് പറയുന്നതിനോട് യോജിപ്പില്ല. അതിരപ്പിള്ളി പദ്ധതി ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പഠിച്ചശേഷം പദ്ധതി നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കൃഷ്ണൻകുട്ടി വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story