Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2017 2:08 PM IST Updated On
date_range 24 Aug 2017 2:08 PM ISTമെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് 78 ലക്ഷം തട്ടിയതായി പരാതി
text_fieldsbookmark_border
കൊച്ചി: മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് സീറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് 78 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. എറണാകുളം വാഴക്കാല സ്വദേശി ബോണി നൽകിയ പരാതിയിൽ കാക്കനാട് സ്വദേശി ജോർജ് ജോസഫിനെതിരെ എളമക്കര പൊലീസ് കേസ് എടുത്തു. 2015ലാണ് കേസിനാസ്പദമായ സംഭവം. ബോണിയുടെ മകൾക്ക് തൃശൂർ അമല മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് സീറ്റ് വാങ്ങി നൽകാമെന്നുപറഞ്ഞ് ജോർജ് ജോസഫ് രണ്ടുവർഷത്തിനിടെ പലതവണയായി 78 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. നേരിട്ടും ബാങ്ക് വഴിയുമാണ് പണം കൈമാറിയത്. മെഡിക്കൽ കോളജുമായി അടുത്ത ബന്ധമുണ്ടെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം കൈക്കലാക്കിയത്. എന്നാൽ സീറ്റ് ലഭിച്ചില്ല. ജോർജ് ജോസഫിനെതിരെ വിശ്വാസ വഞ്ചനക്ക് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി എളമക്കര എസ്.െഎ സക്കീർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story