Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 2:05 PM IST Updated On
date_range 23 Aug 2017 2:05 PM ISTഅസാധുനോട്ട് പിടിച്ച സംഭവം; പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു
text_fieldsbookmark_border
കായംകുളം: എട്ടു കോടി രൂപയുടെഅസാധു നോട്ട് പിടികൂടിയ സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പിടിയിലായവരോട് നോട്ടുകൾ കായംകുളത്തെത്തിക്കാൻ ആവശ്യപ്പെട്ട മാവേലിക്കര കരിപ്പുഴ സ്വദേശി സംസ്ഥാനം വിട്ടെന്നാണ് സംശയം. ഇയാളെ പിടികൂടാൻ ശ്രമം തുടങ്ങി. പിടിയിലായവർ പാലക്കാട് സ്വദേശികളാണ്. ഇവരുടെ പിന്നിൽ പാലക്കാട്ടുള്ള ഉന്നത സംഘങ്ങൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം പാലക്കാട് അന്വേഷണം നടത്തുന്നുണ്ട്. കായംകുളം, കരുനാഗപ്പള്ളി മൂവാറ്റുപുഴ തുടങ്ങിയ പ്രദേശങ്ങളിലും അന്വേഷണം നടത്തി വരുകയാണ്. കോയമ്പത്തൂരിൽ നിന്നാണ് നോട്ടു ലഭിച്ചതെന്നാണ് ഇവർ പറഞ്ഞത്. കേന്ദ്ര കുറ്റാന്വേഷണ വിഭാഗം പൊലീസിൽനിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇവർ തമിഴ് നാടുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത അഞ്ചു പേർക്കും കോടതി ജാമ്യം അനുവദിച്ചു. ഇവരെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കോടതി തള്ളിയത് പൊലീസിന് തിരിച്ചടിയായി. അസാധു നോട്ടുകൾ പണം കൊടുത്തു വാങ്ങുന്നവർ ഇത് എങ്ങനെ മാറും എന്നതും ദുരൂഹത വർധിപ്പിക്കുന്നു. പണം മാറ്റിയെടുക്കുന്നത് എങ്ങനെയെന്ന് കണ്ടെത്താൻ എൻഫോഴ്സ്മെൻറും അന്വേഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story