Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 2:03 PM IST Updated On
date_range 22 Aug 2017 2:03 PM ISTദുർമന്ത്രവാദം സംശയിച്ച് ഝാർഖണ്ഡിൽ സ്ത്രീയെ മർദിച്ചുകൊന്നു
text_fieldsbookmark_border
റാഞ്ചി: ഉറങ്ങിക്കിടക്കുന്ന സ്ത്രീകളുടെ മുടികൾ മുറിച്ചുമാറ്റുന്ന സംഘമെന്നാരോപിച്ച് സ്ത്രീയെ ജനക്കൂട്ടം മർദിച്ചുകൊന്നു. ഝാർഖണ്ഡിൽ പലയിടത്തായി ദുരൂഹസാഹചര്യത്തിൽ സ്ത്രീകളുടെ മുടി മുറിച്ചുമാറ്റപ്പെട്ടനിലയിൽ കണ്ടെത്തിയതിനെതുടർന്നാണ് ഉൗഹാപോഹങ്ങളുടെ പേരിൽ ജനം അക്രമാസക്തരായത്. ദുർമന്ത്രവാദികളാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ജനം സംശയിക്കുന്നത്. ശനിയാഴ്ചയാണ് ഝാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽ മൂന്നംഗ സംഘത്തെ ജനങ്ങൾ സംശയത്തിെൻറ പേരിൽ മർദിച്ചത്. പൊലീസ് എത്തി രക്ഷപ്പെടുത്തിയ ഇവരിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയാണ് ആശുപത്രിയിൽ മരിച്ചത്. പൊലീസ് ലാത്തിവീശിയും ആകാശത്തേക്ക് വെടിവെച്ചുമാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. നാലുദിവസം മുമ്പ് ഝാർഖണ്ഡിലെ ഡുംകയിൽ ഒരു വീട്ടിലെ ഏഴ് മാസം പ്രായമായ ഇരട്ടക്കുട്ടികളെ വീട്ടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയും വീടിനകത്ത് ഇവരുടെ അമ്മയെ മുടിമുറിച്ചു മാറ്റപ്പെട്ട നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ജനങ്ങൾക്കിടയിൽ ഭീതി പടർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story