Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 2:05 PM IST Updated On
date_range 20 Aug 2017 2:05 PM ISTസംരക്ഷണ ഭിത്തി നിർമിക്കാൻ 15 ലക്ഷം; പ്രദേശവാസികൾക്ക് ആശ്വാസം
text_fieldsbookmark_border
മൂവാറ്റുപുഴ: കനത്ത മഴയില്‍ തകർന്ന വടമുക്ക് പാലത്തിെൻറ സംരക്ഷണഭിത്തി നിർമിക്കാൻ ഫണ്ട് അനുവദിച്ചത് പ്രദേശവാസികൾക്കാശ്വാസമായി. അമ്പലംപടി--വീട്ടൂര്‍ റോഡിെൻറ വടമുക്ക് പാലത്തിന് സമീപം തകര്‍ന്ന സംരക്ഷണ ഭിത്തി നിര്‍മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് 15-ലക്ഷം രൂപ അനുവദിച്ചത്. പ്രദേശവാസികള്‍ എല്‍ദോ എബ്രഹാം എം.എല്‍.എക്ക് നിവേദനം നൽകിയിരുന്നു. പായിപ്ര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ വടമുക്ക് പാലത്തിന് സമീപമാണ് റോഡിെൻറ സംരക്ഷണ ഭിത്തി തകർന്നത്. കാല്‍ നൂറ്റാണ്ട് പഴക്കമുള്ള കരിങ്കല്‍ കെട്ടാണ് വന്‍ശബ്ദത്തോടെ അര്‍ധരാത്രി തകര്‍ന്നു വീണത്. കരിങ്കല്ലുകളും മണ്ണും സമീപത്തെ കപ്പത്തോട്ടത്തിലേക്ക് വീണതോടെ മുളവൂര്‍ പൊന്നിരിയ്ക്കല്‍ നൗഷാദിെൻറ കപ്പകൃഷിയും നശിച്ചിരുന്നു. റോഡ് തകര്‍ന്നതോടെ ഇതിലൂടെയുള്ള വാഹന ഗതാഗതത്തിന് ഭീഷണിയായിരിക്കുകയാണ്. കാല്‍ നൂറ്റാണ്ട് പഴക്കമുള്ള കരിങ്കല്‍ കെട്ടാണിത്. മഴുവന്നൂര്‍ പഞ്ചായത്തിലെ വീട്ടൂരില്‍ നിന്നും ആരംഭിച്ച് കോതമംഗലം നഗരസഭയിലെ അമ്പലംപടിയില്‍ അവസാനിക്കുന്ന റോഡ് പായിപ്ര പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നാണ്. ചിത്രം: റോഡ് ഇടിഞ്ഞ നിലയില്‍ ഫയൽ ചിത്രം .vada Mukk.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story