Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 2:02 PM IST Updated On
date_range 20 Aug 2017 2:02 PM ISTതൃപ്പൂണിത്തുറയിൽ മയക്കുമരുന്ന് വേട്ട; വിദ്യാർഥികൾ അറസ്റ്റിൽ
text_fieldsbookmark_border
തൃപ്പൂണിത്തുറ: ഇതര സംസ്ഥാനങ്ങളിൽനിന്ന് ശേഖരിച്ച്് വിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ വിൽപന നടത്തിവന്ന റാക്കറ്റിലെ കണ്ണികളായ വിദ്യാർഥികളെ തൃപ്പൂണിത്തുറ എക്സൈസ് ഇൻസ്പെക്ടർ വി.ആർ. ദേവദാസും സംഘവും അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ തെക്കുംഭാഗം ഐശ്വര്യനഗറിൽ കാർത്തികയിൽ ബ്രിജിത്ലാൽ (23), കോട്ടയം തിരുവഞ്ചൂർ വെളിയിൽ വീട്ടിൽ അജയ് (23) എന്നിവരെയാണ് രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം തന്ത്രപരമായി കുടുക്കിയത്. നെടുമ്പാശ്ശേരി സിയാലിൽ ഏവിയേഷൻ ഡിപ്ലോമ വിദ്യാർഥികളായ ഇവരുടെ മൊബൈൽ കോളുകൾ നിരീക്ഷിച്ചാണ് പിടികൂടിയത്. അന്തർ സംസ്ഥാന മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്ന ഇവരെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് എക്സൈസിന് ലഭിച്ചത്. ബൈക്കിെൻറ സീറ്റിനടിയിലും വീട്ടിലെ മുറിയിലുമായി രഹസ്യമായി സൂക്ഷിച്ചിരുന്ന ഹാഷിഷ് ഓയിലും കഞ്ചാവും ആണ് വാഹനം ഉൾപ്പെടെ എക്സൈസ് സംഘം പിടികൂടിയത്. പ്രിവൻറിവ് ഓഫിസർമാരായ കൊച്ചുമോൻ, സത്യനാരായണൻ, സതീശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ രമേശൻ, ശശി, അനിൽകുമാർ, ധീരു, വിപിൻ ബാബു, സാലിഹ്, പ്രണജിത്ത്, ലോകനാഥബാബു, വനിത സിവിൽ എക്സൈസ് ഓഫിസർ സരിത എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story