Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 2:02 PM IST Updated On
date_range 20 Aug 2017 2:02 PM ISTതടിക്കകടവ്-^തണ്ടിരിക്കൽ ഇറിഗേഷൻ കനാൽ നവീകരണത്തിന് ആവശ്യം ശക്തം
text_fieldsbookmark_border
തടിക്കകടവ്--തണ്ടിരിക്കൽ ഇറിഗേഷൻ കനാൽ നവീകരണത്തിന് ആവശ്യം ശക്തം ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ തടിക്കകടവ്--തണ്ടിരിക്കൽ ഇറിഗേഷൻ കനാലിെൻറ മുഴുവൻ ഭാഗവും പുതുക്കി നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഫാം റോഡിെൻറയും സമീപത്തെ തടിക്കകടവ് കനാലിെൻറ ഒരുഭാഗത്തിെൻറയും അറ്റകുറ്റപ്പണി നടത്തി നവീകരിക്കാൻ ഒരുകോടിയാണ് അനുവദിച്ചിട്ടുള്ളത്. കനാലിെൻറ പകുതി ഭാഗം പുതുക്കി നിർമിക്കാനും തണ്ടിരിക്കൽ വരെയുള്ള ഭാഗം അറ്റകുറ്റപ്പണി നടത്തി നവീകരിക്കാനുമാണ് നീക്കം. പുതിയ കനാൽ നിർമിക്കുന്നതിനൊപ്പം റോഡിെൻറ വീതികൂട്ടുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. എന്നാൽ, ശോച്യാവസ്ഥയിലായ പഴയ കനാൽ പൂർണമായും പൊളിച്ചുമാറ്റി പുതിയത് നിർമിക്കുക എന്ന ആവശ്യത്തിന് പരിഹാരമായിട്ടില്ല. കനാൽ പൂർണമായും പുതുക്കി ജലസേചനസൗകര്യം സുഗമമാക്കണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. ഇതോടെ കനാൽ ഒരുവശത്തേക്ക് ഒതുങ്ങുമെന്നതിനാൽ സമീപത്തുകൂടെയുള്ള റോഡ് കൂടുതൽ സഞ്ചാരയോഗ്യമാവുകയും ചെയ്യും. കനാൽ പൂർണമായി പുതുക്കിപ്പണിയാൻ പദ്ധതിയായിരിക്കെ അറ്റകുറ്റപ്പണിക്ക് 48 ലക്ഷം ചെലവിടുന്നതിനെതിരെയാണ് പ്രതിഷേധം. കനാലിൽ പലയിടങ്ങളിലുമുള്ള വിള്ളൽ കാരണവും മറ്റ് തകർച്ചകളാൽ പമ്പിങ് നടക്കുമ്പോൾ വെള്ളം കൃത്യമായി എത്തുന്നില്ല. പഞ്ചായത്ത് പരിധിയിൽ ജലസേചന സൗകര്യത്തിന് നാല് ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസുകളാണുള്ളത്. ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഒരുവർഷം മുമ്പ് പഞ്ചായത്ത് അധികൃതർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയിരുന്നു. അറ്റകുറ്റപ്പണി നീക്കത്തിനെതിരെ വീണ്ടും അധികൃതർക്ക് പരാതി നൽകുമെന്ന് കെ.എ. അബ്‌ദുൽ സലാം, നിസാർ തടിക്കകടവ് എന്നിവർ പറഞ്ഞു. കനാലിെൻറ അറ്റകുറ്റപ്പണിക്ക് അനുവദിച്ച തുക പുതിയ കനാൽ നിർമിക്കുന്നതിന് വകയിരുത്തണമെന്നും പഞ്ചായത്തിലെ നാല് ഇറിഗേഷൻ പദ്ധതികളുടെയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ജലവിഭവമന്ത്രി മാത്യു ടി. തോമസിന് നിവേദനം നൽകിയതായി പഞ്ചായത്ത പ്രസിഡൻറ് ജി.ഡി. ഷിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story