Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 2:02 PM IST Updated On
date_range 19 Aug 2017 2:02 PM ISTകലക്ടറേറ്റിന് സമീപം ഒരുകോടിയുടെ ഭൂമി ജി.സി.ഡി.എ തിരിച്ചുപിടിച്ചു
text_fieldsbookmark_border
കാക്കനാട്: കലക്ടറേറ്റിന് സമീപം സ്വകാര്യവ്യക്തി കൈയേറിയ ഒരുകോടി വിലമതിക്കുന്ന ഭൂമി ജി.സി.ഡി.എ തിരിച്ചുപിടിച്ചു. സംഭവം അറിഞ്ഞ നാട്ടുകാര്‍ പൊതുറോഡായി ഉപയോഗിക്കുന്ന സ്ഥലം അടച്ചുകെട്ടരുതെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത് പ്രദേശത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഒടുവില്‍ പൊലീസ് സഹായത്തോടെ ജി.സി.ഡി.എ കൈയേറ്റം ഒഴിപ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ കാക്കനാട്- സിവില്‍ലൈന്‍ റോഡില്‍ ഓലിമുകള്‍ വാട്ടര്‍ ടാങ്കിന് സമീപത്തെ കൈയേറ്റം ഒഴിപ്പിക്കാനാണ് ജി.സി.ഡി.എ സെക്രട്ടറി എം.സി. ജോസഫിെൻറ നേതൃത്വത്തിെല സംഘം എത്തിയത്. അടച്ചുകെട്ടേണ്ട റോഡിെൻറ ഭാഗങ്ങള്‍ എക്സ്കവേറ്റർ ഉപയോഗിച്ച് പൊളിച്ചുതുടങ്ങിയതോടെ ഒരുവിഭാഗം നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. വര്‍ഷങ്ങളായി പൊതുറോഡായി ഉപയോഗിക്കുന്ന സ്ഥലം അടച്ചുകെട്ടാൻ അനുവദിക്കില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. പഞ്ചായത്തും നഗരസഭയും ലക്ഷങ്ങള്‍ മുടക്കി ടാര്‍ ചെയ്ത റോഡാണെന്നും ഇതിെൻറ ഉടമസ്ഥത ഉന്നയിക്കാന്‍ ജി.സി.ഡി.എക്ക് അവകാശമില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സീന റഹ്മാന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി കെ.ആര്‍. ജയചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് റാഷിദ് ഉള്ളംപിള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എന്നാല്‍, ഭവനപദ്ധതിക്ക് ഏറ്റെടുത്ത ഭൂമിയാണെന്നാണ് ജി.സി.ഡി.എയുടെ വാദം. വ്യക്തിയുടെ വീട്ടിലേക്കുള്ള വഴിക്കായാണ് സ്ഥലം കൈയേറിയതെന്ന് ജി.സി.ഡി.എ അധികൃതര്‍ പറഞ്ഞു. റോഡിൽ ഗേറ്റ് സ്ഥാപിച്ചതിനെതിരെ നാട്ടുകാര്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഒരുകോടി വിലയുള്ള പ്ലോട്ടുകള്‍ റോഡിന് വിട്ടുകൊടുക്കാനാകില്ലെന്നും പ്രദേശവാസികള്‍ക്ക് ഇതിനുപിറകിലൂടെ മറ്റൊരു റോഡ് ഉണ്ടെന്നും ജി.സി.ഡി.എ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. റോഡിലെ ടാർ ഇളക്കി മാറ്റി സ്വകാര്യവ്യക്തി സ്ഥാപിച്ച ഗേറ്റും അവിടെ നട്ടിരുന്ന പന ഉള്‍പ്പെടെ മരങ്ങളും പിഴുതുനീക്കിയശേഷമാണ് ജി.സി.ഡി.എ എസ്റ്റേറ്റ് ഓഫിസര്‍ സി.കെ. ശ്യാമള, സൈറ്റ് എൻജിനീയര്‍ സി. ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘം ബോര്‍ഡ് സ്ഥാപിച്ചത്. അതിനിടെ, വീടുകളുടെ ഗേറ്റിനോടുചേര്‍ന്ന റോഡ് പൊളിച്ചതോടെ വീട്ടുകാർക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയായത് നാട്ടുകാരുടെ പ്രതിഷേധം ശക്തമാകാന്‍ കാരണമായി. തുടര്‍ന്ന്, തൃക്കാക്കര അസി. കമീഷണര്‍ പി.പി. ഷംസിെൻറ നേതൃത്വത്തില്‍ അനുരഞ്ജന ചര്‍ച്ച നടത്തി. ഈ വീടുകൾക്ക് ഒരുമാസത്തേക്ക് മൂന്ന് മീറ്റര്‍ വഴി അനുവദിക്കാന്‍ ധാരണയായതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയത്. Caption: ec9 GCDA കൈയേറിയ ഭൂമി തിരിച്ചുപിടിച്ച ജി.സി.ഡി.എ സംഘം കമ്പിവേലി കെട്ടാന്‍ എക്സ്കവേറ്റർ ഉപയോഗിച്ച് റോഡ് പൊളിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story