Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:35 PM IST Updated On
date_range 13 Aug 2017 3:35 PM ISTതുഴച്ചിലുകാരുടെ ഭാഷപ്രശ്നവും തലവേദനയായി
text_fieldsbookmark_border
ആലപ്പുഴ: കുട്ടനാട്ടുകാരാണ് കുട്ടനാട്ടിലെ വള്ളംകളി തുഴച്ചിലുകാരെന്ന ധാരണ മാറേണ്ട സമയമായി. കാസർകോടുമുതൽ തിരുവനന്തപുരംവരെയുള്ള പ്രദേശങ്ങളിൽനിന്ന് എത്തിയ നിരവധി യുവാക്കൾ ഇത്തവണ വിവിധ ചുണ്ടൻ വള്ളങ്ങൾ തുഴയാൻ ഉണ്ടായിരുന്നു. അവരെ കൂടാതെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള യുവാക്കളും ഏറെയായിരുന്നു. മലയാളികളല്ലാത്ത തുഴച്ചിലുകാരെ ജലമേളയിൽ കൂടുതൽ ഉൾപ്പെടുത്താൻ പാടില്ലെന്ന നിബന്ധന ഉള്ളതുകൊണ്ട് അക്കാര്യത്തിൽ എണ്ണം കുറക്കാൻ കഴിഞ്ഞു. എന്നാൽ, പ്രധാന സ്ഥലങ്ങളിൽ തുഴച്ചിലുകാരായി അവർ നിൽക്കുകയും അവരോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ വള്ളംകളി സംഘാടകർ പ്രയാസപ്പെടുകയും ചെയ്ത സാഹചര്യമുണ്ടായി. മാത്രമല്ല, സ്റ്റാർട്ടിങ് പോയൻറിലെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ വള്ളം പിറകോട്ട് മാറ്റാൻ സംഘാടകർ ആവശ്യപ്പെട്ടപ്പോൾ അതിെൻറ അർഥം മനസ്സിലാക്കാതെ ഇതര സംസ്ഥാനത്തുനിന്നുള്ള തുഴച്ചിലുകാർ വള്ളം മുന്നോട്ട് നീക്കി. ഇതൊക്കെ കശപിശക്ക് ഇടയാക്കി. ചുണ്ടൻ വള്ളത്തോടോ അത് പ്രതിനിധാനം ചെയ്യുന്ന ഗ്രാമത്തോടൊ കൂറ് ഇതര സംസ്ഥാനത്തുനിന്നുള്ളവർക്ക് ഉണ്ടാകണമെന്നില്ല. കേവലം തൊഴിലാളി എന്ന അർഥത്തിൽ മാത്രമാണ് വള്ളം സ്പോൺസർ ചെയ്ത വ്യക്തിയുമായോ ക്ലബുമായോ കരാറിൽ ഏർപ്പെടുന്നത്. അത്തരത്തിെല സാേങ്കതികബന്ധം മാത്രമെ വള്ളംകളിയിൽ ഇത്തരം തുഴച്ചിലുകാരുമായി ക്ലബുകൾക്ക് ഉള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story