Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2017 3:29 PM IST Updated On
date_range 13 Aug 2017 3:29 PM ISTകായൽത്തീരത്തെ കമ്പിവേലി അപകടഭീതി ഉയർത്തുന്നു
text_fieldsbookmark_border
പള്ളുരുത്തി: കായൽത്തീരത്ത് കെട്ടിയ കമ്പിവേലി അപകടഭീതി ഉയർത്തുന്നു. കായലിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാനായാണ് കളത്ര- കാട്ടിപറമ്പ് റോഡിെൻറ വശങ്ങളിൽ മൂന്ന് മീറ്റർ ഉയരത്തിൽ കമ്പിവേലി കെട്ടിയത്. വിജന മേഖലയായതിനാൽ രാത്രിയും പകലും വാഹനങ്ങളിലെത്തി മാലിന്യം സഞ്ചികളിലാക്കി വലിച്ചെറിയുകയാണ്. രണ്ടുവർഷം മുമ്പാണ് കമ്പിവേലി ഉയരത്തിൽ കെട്ടിയത്. കമ്പിവേലി വന്നതോടെ മാലിന്യം തള്ളുന്നതിന് പരിഹാരമായിരുന്നു. എന്നാൽ, ഈ കമ്പിവേലികൾ അതുവഴി കടന്നുപോകുന്ന യാത്രക്കാർക്ക് ഭീഷണിയാവുകയാണ്. വേലിയുടെ കാലുകൾ തുരുമ്പെടുത്ത് ഏതുസമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. സ്കൂൾ സമയത്ത് നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ഭീതിയോടെയാണ് വിദ്യാർഥികളുമായി സ്കൂൾ വാഹനങ്ങൾ പോകുന്നത്. അടിയന്തരമായി വേലി ബലപ്പെടുത്തുന്നതിന് നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story