Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 3:56 PM IST Updated On
date_range 12 Aug 2017 3:56 PM ISTജലമെട്രോ സർവേ നടപടി തുടങ്ങി
text_fieldsbookmark_border
കൊച്ചി: ജലമെേട്രായുടെ സർവേ നടപടി തുടങ്ങി. ഒന്നരവർഷത്തിനുള്ളിൽ ജലമെേട്രാ യാഥാർഥ്യമാക്കാനാണ് കൊച്ചി മെേട്രാ റെയിൽ (കെ.എം.ആർ.എൽ) അധികൃതർ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാറിന് കീഴിലുള്ള ഹൈേഡ്രാളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് സർവേ നടത്തുന്നത്. ആധുനിക സൗകര്യമുള്ള 36 ബോട്ട് ജെട്ടികൾ, ദ്വീപുകളിൽനിന്ന് ജെട്ടിയിലേക്കുള്ള റോഡുകളുടെ നവീകരണം തുടങ്ങി നിരവധി ഘടകങ്ങൾ ഉൾപ്പെടുന്നതാണ് ജലമെട്രോ പദ്ധതി. ഫെറി സർവിസിന് രാജ്യത്ത് ഇതുവരെയുള്ളതിൽ ഏറ്റവും വലിയ മുതൽമുടക്കാണിത്. ഇതിൽ 597 കോടി രൂപ ജർമൻ വികസനബാങ്കായ കെ.എഫ്.ഡബ്ല്യു വായ്പ നൽകും. ജെട്ടികളിൽ എ.ടി.എം കൗണ്ടർ, മെഡിക്കൽ ഷോപ്, വിശ്രമമുറി, കഫറ്റേരിയ തുടങ്ങിയവ ഉണ്ടാവും. ആകെ 76 കിലോമീറ്റർ ദൂരത്തിൽ 16 റൂട്ടുകളാണ് തീരുമാനിച്ചിട്ടുള്ളത്. 50 മുതൽ 100 പേർക്കുവരെ യാത്രചെയ്യാവുന്ന രണ്ടുതരം ബോട്ട് സർവിസിന് ഉണ്ടാവും. 747 കോടി രൂപയുടേതാണ് പദ്ധതി. 1.6 ശതമാനം പലിശനിരക്കിൽ 15 വർഷത്തേക്കാണ് വായ്പ. മറ്റു നിബന്ധനകളൊന്നുമില്ല. 102 കോടി രൂപയാണ് സർക്കാർ വിഹിതം. 72 കോടി രൂപ സ്ഥലം ഏറ്റെടുക്കാനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story