Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2017 4:05 PM IST Updated On
date_range 11 Aug 2017 4:05 PM ISTകൊട്ടക്കാമ്പൂർ: അന്വേഷണം പുരോഗമിക്കുന്നതായി സർക്കാർ
text_fieldsbookmark_border
കൊച്ചി: ജോയ്സ് ജോർജ് എം.പി ഉൾപ്പെടെ ആരോപണവിധേയരായ കൊട്ടക്കാമ്പൂർ ഭൂമി കൈയേറ്റക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി സർക്കാർ ഹൈകോടതിയിൽ. സാക്ഷികളുടെ മൊഴി എടുക്കുകയും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുകയും ചെയ്തതായും സർക്കാർ വ്യക്തമാക്കി. ഭൂമി കൈയേറ്റക്കേസിൽ നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഉടുമ്പൻചോല കരുണാപുരം സ്വദേശി മുകേഷ് നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം. ആദിവാസികൾക്ക് അനുവദിച്ച ഭൂമി എതിർകക്ഷികൾ തട്ടിയെടുത്തെന്നാണ് ആരോപണം. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിലെ വിരലടയാളം പരിശോധിക്കാൻ ഫിംഗർ പ്രിൻറ് ബ്യൂറോക്ക് സമർപ്പിക്കുന്നതിനുപകരം ഫോറൻസിക് ലാബിനാണ് അയച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതുകൊണ്ട് അവർ രേഖകൾ മടക്കി അയച്ചു. ഇത് അബദ്ധത്തിൽ സംഭവിച്ചതാണ്. വിരലടയാളങ്ങൾ പരിശോധനക്ക് ഫിംഗർ പ്രിൻറ് ബ്യൂറോയിലേക്ക് അയച്ചിട്ടുണ്ട്. കേസ് ആഗസ്റ്റ് 22ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story