Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2017 3:56 PM IST Updated On
date_range 9 Aug 2017 3:56 PM ISTവിമാനത്താവളം ഭക്ഷണ വിതരണത്തിലെ വിവേചനം: ഫേയ്സ്ബുക്ക് പോസ്റ്റിട്ട പെൺകുട്ടിയെ പുറത്താക്കി
text_fieldsbookmark_border
നെടുമ്പാശ്ശേരി: വിമാനത്താവള കാൻറീനിൽ ഭക്ഷണം നൽകുന്നതിലെ വിവേചനത്തിനെതിരെ ഫേസ്ബുക്കിലൂടെ പ്രതികരിച്ച ജീവനക്കാരിയെ പിരിച്ചുവിട്ടു. എയർ ഇന്ത്യയുമായി ബന്ധപ്പെട്ട ഏജൻസിയിലെ ജീവനക്കാരിക്കെതിരെയാണ് തൊഴിൽമേഖലയിലെ അച്ചടക്കരാഹിത്യം ചൂണ്ടിക്കാട്ടി നടപടിെയടുത്തത്. വിമാനത്താവളവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്നതിന് കമ്പനി അടുത്തിടെ സംവിധാനമേർപ്പെടുത്തിയിരുന്നു. എന്നാൽ, ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ പുതുതായി നിർമിച്ച കാൻറീനിലെ ഭക്ഷണം വിമാനത്താവള കമ്പനിയിലെ ജീവനക്കാർക്ക് മാത്രമാക്കി. മറ്റുള്ളവർക്ക് സ്വകാര്യവ്യക്തി മുമ്പ് നടത്തിയിരുന്ന വേണ്ടത്ര സൗകര്യമില്ലാത്ത കാൻറീനിലേക്ക് മാറ്റുകയും ചെയ്തു. ഇവരുടെ ഭക്ഷണത്തിന് വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണെന്ന് ഫേസ്ബുക്കിൽ പ്രതികരിച്ചത് വിവാദമായപ്പോഴാണ് ജീവനക്കാരിയെ പുറത്താക്കിയത്. പരാതിയുണ്ടെങ്കിൽ ഫേസ്ബുക്കിലൂടെ പൊതുജനങ്ങളെയല്ല ആദ്യം അറിയിക്കേണ്ടതെന്നും ഏജൻസിയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ വഴി സിയാലിനെയാണ് അറിയിക്കേണ്ടിയിരുന്നതെന്നുമാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story