Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2017 3:56 PM IST Updated On
date_range 4 Aug 2017 3:56 PM ISTതാലൂക്ക് ആശുപത്രിയിൽ 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; അറ്റൻഡർക്ക് ഏഴുവർഷം കഠിന തടവ്
text_fieldsbookmark_border
കൊച്ചി: സർക്കാർ ആശുപത്രിയിൽ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറ്റൻഡർക്ക് ഏഴുവർഷം കഠിന തടവ്. അങ്കമാലി താലൂക്ക് ആശുപത്രിയിലെ ഗ്രേഡ്-രണ്ട് അറ്റൻഡറായിരുന്ന തൃശൂർ ആളൂർ പനപ്പിള്ളി തുരുത്തിപറമ്പ് വീട്ടിൽ വിജയനെയാണ് (52) എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. സ്ത്രീത്വത്തെ അപമാനിക്കൽ, പോക്സോ ആക്ടിലെ ഒമ്പതാം വകുപ്പ് എന്നിവ പ്രകാരം 12 വർഷം കഠിന തടവ് വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് ഏഴുവർഷം അനുഭവിച്ചാൽ മതി. രണ്ട് വകുപ്പുകളിലുമായി 25,000 രൂപ പിഴ അടക്കണം. പിഴ അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ അഞ്ചുമാസംകൂടി തടവ് അനുഭവിക്കണം. കോളജിൽവെച്ച് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്നാണ് 2014 ഫെബ്രുവരി അഞ്ചിന് പെൺകുട്ടി കൂട്ടുകാരിക്കൊപ്പം ആശുപത്രിയിലെത്തിയത്. പരിശോധിക്കാനെന്ന വ്യാജേന പെൺകുട്ടിയെ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയ പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. അർധബോധത്തിലായിരുന്ന പെൺകുട്ടിെയ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കൂട്ടുകാരി എത്തുകയായിരുന്നു. പെൺകുട്ടി കൂട്ടുകാരിക്കൊപ്പം നൽകിയ പരാതിയിൽ അങ്കമാലി പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. ഭാര്യയും ചെറിയ കുട്ടികളുമുള്ള തേന്നാട് കരുണ കാണിക്കണമെന്ന് പ്രതി ആവശ്യപ്പെെട്ടങ്കിലും കോടതി പരമാവധി ശിക്ഷ വിധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story