Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2017 3:56 PM IST Updated On
date_range 2 Aug 2017 3:56 PM ISTഅടച്ചുപൂട്ടിയ മൂന്ന് സ്കൂൾ ഏറ്റെടുത്തത് ശരിവെച്ചു
text_fieldsbookmark_border
കൊച്ചി: കോടതിവിധികളെത്തുടര്‍ന്ന് അടച്ചുപൂട്ടിയ മൂന്ന് സ്‌കൂള്‍ ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈകോടതി ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു. കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട് എ.യു.പി, മലപ്പുറം കൊണ്ടോട്ടി മങ്ങാട്ടുമുറി എം.എം.എല്‍.പി, തൃശൂര്‍ കിലാരൂര്‍ പി.എം.എല്‍.പി എന്നീ സ്കൂളുകൾ ഏറ്റെടുത്ത നടപടി ചോദ്യം ചെയ്യുന്ന അപ്പീൽ ഹരജികൾ ഹൈകോടതി തള്ളി. നാല് സ്കൂള്‍ ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് മാനേജ്മെൻറുകള്‍ നേരത്തേ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ നടപടി കോടതി ശരിവെച്ചു. ഇതിനെതിരെ നല്‍കിയ പുനഃപരിശോധന ഹരജിയും തള്ളി. തുടര്‍ന്ന് കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്കൂള്‍ ഒഴികെയുള്ള മാനേജ്മെൻറുകള്‍ അപ്പീല്‍ നൽകുകയായിരുന്നു. സ്കൂളുകൾ ഏറ്റെടുക്കാന്‍ 2016 ജൂണ്‍ ഏഴിനാണ് സര്‍ക്കാര്‍ തീരുമാനമുണ്ടായത്. 2016 ജൂലൈ 27ന് ഉത്തരവുമിറക്കി. സ്‌കൂളുകള്‍ സർക്കാർ ഏറ്റെടുക്കരുതെന്നും ഏറ്റെടുക്കുകയാണെങ്കില്‍ 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ഉടമകളുടെ വാദം. എന്നാൽ, കേരള വിദ്യാഭ്യാസ ചട്ടത്തിലെ 15ാം വകുപ്പ് അനുസരിച്ചാണ് നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. ഇൗ വാദം അംഗീകരിച്ച കോടതി വിദ്യാഭ്യാസ ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം നഷ്ടപരിഹാരം നല്‍കിയാല്‍ മതിയാവുമെന്നും വിദ്യാര്‍ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടെന്നും ചൂണ്ടിക്കാട്ടി ഹരജികൾ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story