Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2017 5:53 PM IST Updated On
date_range 12 April 2017 5:53 PM ISTനിർമാണത്തിനിടെ ചെമ്പ്രക്കോട്ട് ചിറയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു
text_fieldsbookmark_border
മൂവാറ്റുപുഴ: നിർമാണത്തിനിടെ ചെമ്പ്രക്കോട്ട് ചിറയുടെ സംരക്ഷണഭിത്തി ഇടിഞ്ഞു. ആയവന പഞ്ചായത്ത് മൂന്നാം വാർഡിലെ കാലാമ്പൂര് ചെമ്പ്രക്കോട്ട് ചിറയുടെ ഭിത്തിയാണ് തകർന്നുവീണത്. 15 അടിയോളം നീളത്തിൽ കരിങ്കൽ ഭിത്തി തകരുകയായിരുന്നു. കരിങ്കൽകെട്ട് നിർമിച്ച് മണ്ണിട്ട് നിറക്കുന്നതിനിടെയാണ് ഭിത്തി തള്ളിയത്. ജില്ല പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ മുടക്കിയാണ് 200 മീറ്റർ നീളവും 150 മീറ്റർ വീതിയുമുള്ള ചിറ നവീകരിക്കുന്നത്. ചളിയും പായലും നീക്കി വശങ്ങളിൽ കരിങ്കൽ ഭിത്തി നിർമിക്കുന്നതിനുപുറമെ കുളിക്കടവ് പണിയുന്നതിനുമാണ് ഫണ്ട് അനുവദിച്ചത്. ചിറയുടെ വ ശങ്ങളിൽനിന്ന് വേണ്ടത്ര ചളിനീക്കാതെ നിർമാണം നടത്തിയതാണ് കെട്ട് ഇടിയാൻ കാരണമായത്. നിർമാണപ്രവർത്തനങ്ങൾ നടക്കുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടാകണമെന്നാണ് ചട്ടം. എന്നാൽ, ഉദ്യോഗസ്ഥർ സ്ഥലത്തെത്താതെ കോൺട്രാക്ടറെ ഏൽപിക്കുന്നതുമൂലം വന്ന അപാകതയാണ് ഭിത്തി തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story