Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെട്ടിടം നാശോന്മുഖം...

കെട്ടിടം നാശോന്മുഖം ആലുവയിലെ ജലപരിശോധന കേന്ദ്രത്തിന് താഴ് വീഴുമോ

text_fields
bookmark_border
ആലുവ: ജലശുദ്ധീകരണശാലയോട് ചേര്‍ന്ന ജല അതോറിറ്റിയുടെ ജലപരിശോധന കേന്ദ്രം അടച്ചുപൂട്ടാന്‍ നീക്കം. ശോച്യാവസ്ഥയിലായ കെട്ടിടത്തിന്‍െറ പേരിലാണ് കേന്ദ്രം അടച്ചു പൂട്ടാന്‍ അധികൃതര്‍ നീക്കം നടത്തുന്നത്. മരടിലെ കുണ്ടന്നൂര്‍ ഓഫിസില്‍ പകരം സംവിധാനം ഒരുക്കുമെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍, ജില്ലയിലെ നാല്‍പത് ലക്ഷം പേര്‍ക്ക് കുടിവെള്ളമത്തെിക്കുന്ന ആലുവയിലെ ജലശുചീകരണ ശാലയിലെ വെള്ളത്തിന്‍െറ പരിശോധന കിലോമീറ്ററുകള്‍ അകലെ കൊണ്ടുപോയി നടത്തുന്നത് പ്രായോഗികമല്ളെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പെരിയാറില്‍നിന്ന് ജലമെടുക്കുമ്പോള്‍ തന്നെ പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തേണ്ട സംവിധാനമാണ് ഇതോടെ ഇല്ലാതാവുന്നത്. നാശോന്മുഖമായ കെട്ടിടത്തില്‍ ഭയത്തോടെയാണ് ജീവനക്കാര്‍ ജോലി ചെയ്യുന്നത്. കോടികള്‍ വിലമതിക്കുന്ന ഉപകരണങ്ങള്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ നശിക്കുകയാണ്. ഉപകരണങ്ങള്‍ അടിക്കടി കേടാവുന്നത് മൂലം പരിശോധനാ ഫലം നല്‍കുന്നതില്‍ തടസ്സം നേരിടുന്നുണ്ട്. അറ്റകുറ്റപ്പണി നടത്തി കെട്ടിടം സംരക്ഷിക്കുന്നതിന് പകരമാണ് കേന്ദ്രം തന്നെ മാറ്റാന്‍ ശ്രമം നടക്കുന്നത്. ആലുവയില്‍ തന്നെ കേന്ദ്രം നിലനിര്‍ത്താന്‍ പറ്റിയ കെട്ടിടം ജല അതോറിറ്റിയുടെ പക്കലുണ്ട്. ആലുവയിലെ വാട്ടര്‍ ടാങ്കിന് സമീപമുള്ള ഐ.ഡി.പി ഡിവിഷന്‍ ഓഫിസ് കെട്ടിടം പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തേക്ക് ജലപരിശോധന കേന്ദ്രം മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ജലപരിശോധന കേന്ദ്രത്തിലെ മേലുദ്യോഗസ്ഥര്‍ മരടിലെ ഓഫിസിലിരുന്നാണ് ഇപ്പോള്‍ ഓഫിസ് നിയന്ത്രിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ജലശുദ്ധീകരണ ശാലയാണ് ആലുവയിലേത്. ശുദ്ധീകരിക്കുന്ന ജലത്തിന്‍െറ ഗുണനിലവാരം പരിശോധിക്കുക, പൊതുജനങ്ങള്‍ കൊണ്ടുവരുന്നതും, കിണറടക്കമുള്ള മറ്റ് ജലസ്രോതസ്സുകളില്‍ നിന്നുള്ള കുടിവെള്ളം പരിശോധിച്ച് നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജലപരിശോധന കേന്ദ്രത്തില്‍ നടക്കുന്നത്. ജല അതോറിറ്റിയുടെ കുടിവെള്ള സ്കീമുകള്‍ നിയന്ത്രിക്കുന്നതും ഇവിടെ നിന്നാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയായ കോതമംഗലം, നേര്യമംഗലം, മൂവാറ്റുപുഴ, തൃശൂര്‍ ജില്ലയിലെ ചാലക്കുടി, മാള, വൈപ്പിന്‍ തുടങ്ങിയ മേഖലകളില്‍നിന്നും ദിവസവും ലിറ്റര്‍ കണക്കിന് വെള്ളമാണ് പരിശോധനക്കായി എത്തുന്നത്. കുടിവെള്ള ടാങ്കറുകള്‍, സ്കൂളുകള്‍, കാറ്ററിങ് യൂനിറ്റുകള്‍, കുപ്പിവെള്ള യൂനിറ്റുകള്‍, സോഡാ കമ്പനികള്‍, മത്സ്യകൃഷിക്കാര്‍ തുടങ്ങിയവര്‍ക്ക് കുടിവെള്ളം പരിശോധിക്കാന്‍ സര്‍ക്കാറിന്‍െറ ഉടമസ്ഥതയിലുള്ള ലാബുകൂടിയാണിത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story