Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവ നഗരസഭ: ആധുനിക...

ആലുവ നഗരസഭ: ആധുനിക മാര്‍ക്കറ്റ് പദ്ധതി പ്രദേശം മാലിന്യ കേന്ദ്രം

text_fields
bookmark_border
ആലുവ: നഗരസഭയുടെ ആധുനിക മാര്‍ക്കറ്റ് നിര്‍മാണത്തിനുള്ള പദ്ധതി പ്രദേശം മാലിന്യം കേന്ദ്രമായി മാറുന്നു. മാര്‍ക്കറ്റിലെ മാലിന്യങ്ങള്‍ക്ക് പുറമേ നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നും മാലിന്യം കൊണ്ടിടുന്നുണ്ട്. മാസങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. കഴിഞ്ഞ ദിവസം മഴ പെയ്തതോടെ പ്രശ്നം രൂക്ഷമായിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് ആധുനിക മാര്‍ക്കറ്റ് കെട്ടിടം നിര്‍മിക്കുന്നതിനായി പഴയ പ്രധാന കെട്ടിടം പൊളിച്ച് നീക്കിയിരുന്നു. എന്നാല്‍, പുതിയ കെട്ടിടം നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടി നിയമക്കുരുക്കിലായി. പിന്നീട് ഈ പ്രശ്നം പരിഹരിച്ചെങ്കിലും വായ്പയെടുക്കാന്‍ ഈട് നല്‍കാന്‍ വസ്തുവില്ലാത്തതിന്‍െറ പേരില്‍ നിര്‍മാണം ആരംഭിക്കാനായില്ല. ഇതോടെ ഇവിടം മാര്‍ക്കറ്റിലെ മാലിന്യം തള്ളുന്ന സ്ഥലമായി മാറി. നഗരസഭ ഇവിടെനിന്ന് മാലിന്യം നീക്കം ചെയ്യുന്നില്ല. ഇതാണ് മാലിന്യം വര്‍ധിക്കാനും ചീഞ്ഞളിയാനും ഇടയാക്കിയത്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യ-മാംസങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ തള്ളുന്നത്. നിരവധിയാളുകള്‍ പ്രാര്‍ഥനക്കത്തെുന്ന മാര്‍ക്കറ്റ് മസ്ജിദിന് തൊട്ട് മുന്നിലാണിത്. കാനകള്‍ നന്നാക്കാത്തതിലും പുതിയ കാനകള്‍ നിര്‍മിക്കാത്തതിനാലും മസ്ജിദിന് മുന്നിലൂടെ മലിനജലവും ഒഴുകുന്നുണ്ട്. ഈ വിഷയം പലതവണ നഗരസഭ അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല. മാര്‍ക്കറ്റില്‍ മാലിന്യം കെട്ടിക്കിടക്കുന്നതിനാല്‍ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞിട്ടുണ്ട്. ഇത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വ്യാപാരികള്‍ ആരോപിച്ചു. നഗരത്തിലെ പ്രധാന വികസന പദ്ധതിയായ പൊതുമാര്‍ക്കറ്റ് നവീകരണം ഇതുവരെ എങ്ങും എത്തിയിട്ടില്ല. പദ്ധതിയുടെ ശിലാസ്ഥാപനം നടന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും യാതൊരു തുടര്‍ പ്രവര്‍ത്തനങ്ങളും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങള്‍ ഇതിനകം നടന്നിരുന്നു. തെരഞ്ഞെടുപ്പടുത്തതോടെ മാര്‍ക്കറ്റ് നവീകരണവും വീണ്ടും ചര്‍ച്ചയായിട്ടുണ്ട്. എല്ലാ ആധുനിക സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന കെട്ടിടത്തിന്‍െറ നിര്‍മാണത്തിന് 9.6 കോടിയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. നഗരത്തിലെ മാലിന്യങ്ങള്‍ തള്ളാനുള്ള സ്ഥലം മാത്രമായാണ് അധികൃതര്‍ മാര്‍ക്കറ്റുകളെ കാണുന്നതെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. മറ്റു വ്യാപാരികളേക്കാള്‍ ഈ പ്രശ്നം ബാധിച്ചിരിക്കുന്നത് ഇറച്ചി വ്യാപാരികളേയാണ്. വ്യാപാരികള്‍ കച്ചവട സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെങ്കിലും നഗരസഭയുടെ അനാസ്ഥ മൂലം പരിസരം വൃത്തിഹീനമായി കിടക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story